കേന്ദ്രത്തിന്റെ സമ്മാനങ്ങൾ തിരിച്ചു നൽകുമെന്ന് ഗുസ്തി താരങ്ങൾ

ജീവനുള്ള സമയം വരെ ആത്മവിശ്വാസം ഇല്ലാതാകില്ലെന്ന് ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍. ഡൽഹി പോലീസ് ബ്രിജ് ഭൂഷണ് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നും താരങ്ങള്‍ ആരോപിച്ചു.
തങ്ങള്‍ക്ക് പിന്തുണയുമായി എത്തുന്നവരെ പോലീസ് പിടിച്ച് കൊണ്ട് പോകുന്നുവെന്നും താരങ്ങള്‍ കുറ്റപ്പെടുത്തി. പ്രതിഷേധത്തിന് പിന്തുണ അറിയിക്കുന്നവര്‍ തീവ്രവാദികളല്ല. അവരെ അറസ്റ്റ് ചെയ്യുന്നത് ശരിയായ നടപടിയില്ലെന്നും താരങ്ങള്‍ വ്യക്തമാക്കി. സമാധാനപരമായ സമരമാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. സമരത്തിന് വേണ്ടി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണ തേടിയില്ല. ജനങ്ങളുടെ പിന്തുണയാണ് തങ്ങള്‍ തേടിയത്. തങ്ങള്‍ക്ക് പറയാനുള്ളത് ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ജനങ്ങളെ അറിയിക്കും എന്ന് ഗുസ്തി താരങ്ങള്‍ അറിയിച്ചു.
ബ്രിജ് ഭൂഷണെതിരായ സമരം തുടരും. തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് നല്‍കിയ പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കുമെന്നും താരങ്ങള്‍ വ്യക്തമാക്കി. നീതിക്കായി ഹൈക്കോടതിയെ സമീപിക്കും. അതിന് ശേഷം ആവശ്യമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും താരങ്ങള്‍ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
