തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പിതാവിന് അവസരം; തോക്കെടുത്ത് ആഘോഷിച്ച് മകൻ
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ പിതാവിന് അവസരം കിട്ടിയതിലെ സന്തോഷം തോക്കെടുത്ത് ആഘോഷിച്ച് മകൻ. ബാബലേശ്വരയിൽ നിന്ന് മത്സരിക്കുന്ന ബിജെപി നേതാവായ വിജയ് കുമാർ പാട്ടീലിന്റെ മകനാണ് സന്തോഷം അതിരുവിട്ട് ആഘോഷിച്ചത്.
തോക്കെടുത്ത് രണ്ടുതവണ ഇയാൾ നിറയൊഴിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. വിജയ് കുമാർ പാട്ടീലിന് ബിജെപി സീറ്റ് നിഷേധിക്കുമെന്ന് നേരത്തെ നിരവധി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് സീറ്റ് ലഭിച്ചതിനെ തുടർന്നാണ് മകന്റെ ആഘോഷം നടന്നത്. ആകാശത്തേക്കും നിലത്തേക്കും നിറയൊഴിച്ചുള്ള ആഘോഷത്തിന്റെ ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
അതേസമയം സംഭവത്തിൽ ആരും ഇതുവരെ പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് സിറ്റി പോലീസ് അറിയിച്ചു.
After several videos of criminal BJP MLA candidate Manikant (rowdy sheeter with 40+ cases) holding guns went viral, now a new video of a Bjiapur district BJP MLA candidate’s son shooting bullets has gone viral!
40% BJP has given tickets to nearly 40 dynasts and many criminals… pic.twitter.com/i9rMUfPI5o
— Srivatsa (@srivatsayb) May 4, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.