പാർട്ടിയിലെ ചേരിപ്പോര് മാധ്യമസൃഷ്‌ടിയെന്ന് ഡി. കെ. ശിവകുമാർ

ബെംഗളൂരു: കർണാടക കോൺഗ്രസിൽ ചേരിപ്പോര് ഉണ്ടെന്നുന്നത് മാധ്യമസൃഷ്‌ടി മാത്രമാണെന്നും അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ് ഒറ്റക്കെട്ടാണെന്നും കെപിസിസി അധ്യക്ഷൻ ഡി. കെ. ശിവകുമാർ.
ഇത്തരം കുപ്രചരണങ്ങൾ കൊണ്ട് കോൺഗ്രസിന്റെ ആത്മവിശ്വാസത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നും ശിവകുമാർ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 140 സീറ്റുകൾ നേടുമെന്ന് ശിവകുമാർ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് പാർട്ടി എന്ത് തീരുമാനമെടുത്താലും താൻ അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടകയിൽ കോൺഗ്രസിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും 1978ലേതിന് സമാനമായ വിജയം പാർട്ടി ഇത്തവണ നേടുമെന്നും ശിവകുമാർ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ യൂണിഫോം സിവിൽ കോഡ്, ദേശീയ പൗരത്വ രജിസ്റ്റർ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചതിന് ബിജെപിക്കെതിരെ രൂക്ഷ വിമർശനമാണ് ശിവകുമാർ ഉന്നയിച്ചത്.
സംസ്ഥാനത്തിനായുള്ള ബിജെപിയുടെ ആശയങ്ങളുടെയും കാഴ്ചപ്പാടുകളുടെയും ദാരിദ്ര്യമാണ് പ്രകടനപത്രികയിൽ കാണുന്നതെന്ന് ശിവകുമാർ കുറ്റപ്പെടുത്തി. കർണാടകയിൽ ബിജെപിക്ക് അജണ്ടയും കാഴ്ചപ്പാടും ഇല്ലാത്തതിനാൽ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ‘മോദി ഘടകം’ പ്രവർത്തിക്കില്ലെന്നും ശിവകുമാർ വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.