തിരഞ്ഞെടുപ്പ് ഫലം അറിയുന്നതിന് മുമ്പേ വീട്ടിൽ വോട്ട് ചെയ്ത 94കാരൻ യാത്രയായി
ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം അറിയുന്നതിന് മുമ്പേ തന്നെ വീട്ടിലിരുന്ന് വോട്ട് രേഖപെടുത്തിയ 94കാരൻ മരണപ്പെട്ടു.
കേന്ദ്ര ഇലക്ഷൻ കമീഷൻ കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ നടപ്പാക്കി വരുന്ന വോട്ട് വീട്ടിൽ സംവിധാനത്തിൽ പങ്കാളിയായ കുന്താപുരം തെക്കട്ടെ പഞ്ചായത്തിലെ വിരമിച്ച അധ്യാപകൻ മലഡി ഗുരുരാജ ഭട്ട് ആണ് മരണപ്പെട്ടത്. കുന്ദാപുര മണ്ഡലത്തിലേക്കാണ് ഇദ്ദേഹം വോട്ട് രേഖപെടുത്തിയത്.
കഴിഞ്ഞ മാസം 30നാണ് ഇദ്ദേഹം വോട്ട് ചെയ്തത്. മക്കൾ പല സ്ഥലങ്ങളിലും താമസക്കാരായതിനാൽ ബൂത്തിൽ തിരിച്ചെത്താൻ സഹായികളായി പാർട്ടിക്കാർ ഇല്ലാത്തത് ഇദ്ദേഹത്തെ അലട്ടിയിരുന്നു. വൈകല്യമുള്ളവർക്കും 80ഉം മുകളിലും പ്രായമുള്ളവർക്കും വീട്ടിൽ വോട്ട് ചെയ്യാനുള്ള പുതിയ സംവിധാനമാണ് കമ്മീഷൻ കർണാടകയിൽ ഒരുക്കി വരുന്നത്.
വോട്ടറുടെ വീട്ടിൽ മിനി ബൂത്ത് സജ്ജീകരിക്കുന്നതാണ് വീട്ടിൽ വോട്ട് സംവിധാനം. രണ്ട് പോളിങ് ഉദ്യോഗസ്ഥർ, ഒരു പോലീസ് ഉദ്യോഗസ്ഥൻ, വിഡിയോഗ്രാഫർ, സ്ഥാനാർഥികളുടെ ഏജന്റുമാർ എന്നിവർ വീട്ടിൽ എത്തും. ആ സമയം സമ്മതിദായകൻ സ്ഥലത്തില്ലെങ്കിൽ ഒരു അവസരം കൂടി നൽകും. അന്നും നടന്നില്ലെങ്കിൽ പിന്നെ അവസരമുണ്ടാവില്ല.
കഴിഞ്ഞ മാസം 29ന് തുടങ്ങിയ വീട്ടിൽ വോട്ട് രേഖപ്പെടുത്തൽ ഇന്ന് അവസാനിക്കും. കർണാടകയിൽ 5.71 ലക്ഷം വികലാംഗർക്കും 12,15,763 വയോധികർക്കും പ്രയോജനപ്പെടുന്നതാണ് പുതിയ വോട്ടിങ് സംവിധാനം. എന്നാൽ, 80,250 വയോധികരും 19,729 വികലാംഗരുമാണ് വീട്ടിൽ വോട്ട് ചെയ്യാൻ സന്നദ്ധതയുള്ളതായി ബന്ധപ്പെട്ട അധികാരികളെ അറിയിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.