കേന്ദ്രത്തിന് തിരിച്ചടി; ഡൽഹിയിൽ ഭരണപരമായ അധികാരം സംസ്ഥാന സർക്കാരിനെന്ന് സുപ്രീം കോടതി

ഡല്‍ഹി സര്‍ക്കാരും–ലഫ്റ്റനന്‍റ് ഗവര്‍ണറും തമ്മിലുള്ള അധികാരത്തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. ഭരണപരമായ അധികാരം ഡൽഹി സർക്കാരിനെന്ന് ശരിവച്ച് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‍റെ ഏകകണ്ഠ വിധി. പോലീസ്, ലാന്‍ഡ്, പബ്ലിക് ഓഡര്‍ എന്നീ വിഷയങ്ങളില്‍ ഒഴിച്ച് മറ്റെല്ലാം വിഷയങ്ങളിലും അധികാരം ഡല്‍ഹി സര്‍ക്കാരിനാണെന്ന് ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഈ വിഷയങ്ങളില്‍ നിയമനിര്‍മാണത്തിനുള്ള അധികാരം ഡല്‍ഹി നിയമസഭയ്ക്കുണ്ടെന്നും കോടതി വ്യക്തമാക്കി. ജനാധിപത്യ ഭരണ വ്യവസ്ഥയില്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനാണ് ഭരണ നിര്‍വ്വഹണത്തിനുള്ള അധികാരമെന്നും കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനുള്ള അധികാരവും സര്‍ക്കാരിനാണെന്ന് കോടതി പറഞ്ഞു. ഭരണഘടനയുടെ 239 എ.എ. അനുച്ഛേദപ്രകാരമാണ് ഭരണഘടന ബെഞ്ച് വിധി പ്രസ്താവിച്ചത്.
ലെഫ്റ്റനന്റ് ഗവര്‍ണറെ മുന്‍ നിര്‍ത്തി ഡല്‍ഹിയിലെ ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കുകയാണെന്ന് ആരോപിച്ച് ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ ഹർജിലാണ് വിധി പ്രസ്താവം. ഐഎഎസ് ഓഫിസര്‍മാരുടെ നിയമനം റദ്ദാക്കി, നിര്‍ണായകമായ ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നില്ല, അടിസ്ഥാനപരമായ ഭരണകാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നത് തടയുന്നു തുടങ്ങിയ വാദങ്ങളും ഡല്‍ഹി സര്‍ക്കാര്‍ കോടതിക്കു മുന്നില്‍ നടത്തി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.