സ്ഥാനാർഥിയുടെ വീട്ടിൽനിന്ന് പണവും മദ്യവും പിടിച്ചെടുത്തു

ബെംഗളൂരു: വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനായി കവറുകളിലാക്കി സൂക്ഷിച്ച പണവും 248 ലിറ്റര്‍ മദ്യവും പിടികൂടി. ചിത്രദുര്‍ഗയിലെ ജെ.ഡി.എസ്. സ്ഥാനാര്‍ഥി രഘു ആചാറിന്റെ വീട്ടില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് 58.8 ലക്ഷം രൂപയും മദ്യവും പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് രഘു ആചാറിന്റെ കാദിഗെരെയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11-ഓടെയാണ് പരിശോധന നടത്തിയത്. വീട്ടിലുണ്ടായിരുന്ന രണ്ട് അനുയായികളെയും ഉദ്യോഗസ്ഥര്‍ കസ്റ്റഡിലെടുത്തു. സംഭവത്തില്‍ കേസെടുത്തതായി ചിത്രദുര്‍ഗ പോലീസ് അറിയിച്ചു.
സംസ്ഥാനത്ത് കനത്തമത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ചിത്രദുര്‍ഗ. നേരത്തെ കോണ്‍ഗ്രസ് എം.എല്‍.സി.യായിരുന്ന രഘു ആചാര്‍ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ജെ.ഡി.എസില്‍ ചേരുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.