ചീട്ട് കളി സംഘത്തെ പിടികൂടാന്‍ ശ്രമിക്കവെ പോലീസുകാരന്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു

നൈറ്റ് പെട്രോളിംഗിനിടെ അപകടത്തില്‍പ്പെട്ട പോലീസുകാരന്‍ മരിച്ചു. കോട്ടയം രാമപുരം പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ് ഐ പൊന്‍കുന്നം സ്വദേശി ജോബി ജോര്‍ജ് (52) ആണ് മരിച്ചത്. ചീട്ടുകളി സംഘത്തെ അന്വേഷിച്ച് ഇരുനില കെട്ടിടത്തില്‍ എത്തിയ ജോബി കാല്‍ വഴുതി വീഴുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം നടന്നത്. ചീട്ടുകളി സംഘം ഉണ്ടായിരുന്ന മുറി ചവിട്ടിത്തുറക്കുന്നതിനിടെ ആയിരുന്നു കാല്‍ വഴുതി വീണത്.
ജോബി ജോര്‍ജും ഡ്രൈവര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സി പി ഒ വിനീത് രാജുവുമാണ് നൈറ്റ് പട്രോളിംഗിനുണ്ടായിരുന്നത്. രാമപുരം പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം ആനത്താറ എന്ന കെട്ടിടത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ചീട്ടുകളിച്ച് ബഹളം ഉണ്ടാക്കുന്നുവെന്ന വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ജോബി ജോര്‍ജും വിനീതും ഈ കെട്ടിടത്തിലെത്തി. രണ്ടാം നിലയിലായിരുന്നു ചീട്ടുകളിക്കാര്‍ ഇരുന്നിരുന്നത്. ഇവരുടെ മുറിയിലെത്തി തട്ടിവിളിച്ചിട്ടും തുറന്നില്ല.
തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ ചെവികൊണ്ടില്ല. പിന്നാലെ ജോബി ജോര്‍ജ് കൊലുകൊണ്ട് ചവിട്ടിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെ വാതിലില്‍ ചവിട്ടിയതിന്റെ സമ്മര്‍ദത്തില്‍ പിന്നോട്ടുവീണ് പരിക്കേല്‍ക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോബി ജോര്‍ജ് ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.