കർണാടകയിൽ പരാജയപ്പെട്ടത് പാർട്ടി പ്രത്യയശാസ്ത്രമല്ലെന്ന് ബസവരാജ് ബൊമ്മൈ
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയം പാർട്ടി പ്രത്യയശാസ്ത്രത്തിന്റെയും നരേന്ദ്രമോദിയുടെയും തോല്‍വി അല്ലെന്ന് മുന്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ. മോദി ദേശീയ നേതാവാണ്. തോല്‍വിക്ക് പല കാരണങ്ങളുണ്ടെന്നും ബൊമ്മൈ പ്രതികരിച്ചു.
ഏതെങ്കിലും ഒരു സമുദായം പ്രത്യേകമായി മാറി നിന്നതല്ല ബിജെപിയുടെ തോല്‍വിക്ക് കാരണം. പല സമുദായങ്ങളില്‍ നിന്നും വോട്ട് ചര്‍ച്ചയുണ്ടായി. തോല്‍വി ബിജെപി വിനയത്തോടെ അംഗീകരിക്കുന്നു. തോല്‍വിയെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും ബൊമ്മൈ പറഞ്ഞു.
കോണ്‍ഗ്രസ് രാജ്യമാകെ തോറ്റ പാര്‍ട്ടിയാണ്. കോണ്‍ഗ്രസിന് ഇന്ത്യയാകെ നഷ്ടപ്പെട്ടിരിക്കുകയാണ്. എന്നാൽ ബിജെപി അങ്ങനെയല്ല. കർണാടകയിലെ പരാജയം ആഴത്തില്‍ പഠിച്ച് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായി തിരിച്ചുവരും. നിയമസഭ പരാജയത്തിന്റെ പേരില്‍ കര്‍ണാടക ബിജെപി പ്രസിഡന്റ് നളിന്‍കുമാര്‍ കട്ടില്‍ രാജിവെക്കേണ്ടതില്ലെന്നും ബസവരാജ ബൊമ്മൈ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബൊമ്മൈ ഗവര്‍ണര്‍ക്ക് രാജി നല്‍കിയിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തവും ബസവരാജ ബൊമ്മൈ എറ്റെടുത്തിരുന്നു.
#WATCH | We had an informal meeting with our president and we have discussed certain issues and we'll shortly call elected representatives and the people who contested. We will have in-depth analysis and do the course correction to come back to power in the Lok Sabha elections:… pic.twitter.com/3uYaa1SPsu
— ANI (@ANI) May 14, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.