മുഖ്യമന്ത്രി സ്ഥാനത്തിൽ ആരെന്ന് തീരുമാനമായില്ല; സോണിയയുടെ ഇടപെടൽ നിർണായകം

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെന്ന ചോദ്യത്തിൽ ഇന്നും തീരുമാനമായില്ല. തിരഞ്ഞെടുപ്പ് ഫലം വന്ന് മൂന്ന് നാൾ കഴിഞ്ഞിട്ടും മന്ത്രിസ്ഥാനങ്ങൾക്ക് തീരുമാനം ആകാത്തത്തിൽ രാഹുൽ ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങളാണ് മുഖ്യമന്ത്രി സ്ഥാന നിർണയം അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നതെന്നാണ് വിവരം. ഡൽഹിയിൽ നടന്ന തിരക്കിട്ട ചർച്ചകൾക്കൊടുവിൽ നേതാക്കൾക്കിടയിൽ ധാരണ രൂപപ്പെട്ടിട്ടുണ്ടെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ചൊവ്വാഴ്ച വൈകിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഓരോ നേതാക്കളുമായും വെവ്വേറെ കൂടിക്കാഴ്ച നടത്തി. സിദ്ധരാമയ്യയും ശിവകുമാറും തങ്ങളുടെ ആവശ്യങ്ങൾ ഖാർഗയെ അറിയിച്ചിട്ടുണ്ട്.
അതേസമയം ടേം വ്യവസ്ഥയിൽ മുഖ്യമന്ത്രി സ്ഥാനം ഇരുവർക്കും നൽകാം എന്ന തീരുമാനത്തിൽ എത്തിയതായും റിപ്പോർട്ടുകളുണ്ട്. ആദ്യ രണ്ട് വർഷം സിദ്ധരാമയ്യയും അടുത്ത രണ്ടര വർഷം ഡി.കെയും എന്ന ഫോർമുലയുമാണ് നേതൃത്വം മുന്നോട്ടുവെച്ചിരിക്കുന്നത്. അതേസമയം, വ്യവസ്ഥയിൽ ഉപമുഖ്യമന്ത്രി പദം, ആഭ്യന്തരം ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകൾ ഡി.കെ. ആവശ്യപ്പെട്ടതായാണ് സൂചന. തനിക്കൊപ്പമുള്ള ആളുകൾക്ക് മന്ത്രിസഭയിൽ സ്ഥാനം വേണമെന്നും അദ്ദേഹം നിലപാടെടുത്തിട്ടുണ്ട്. ഇത്തരത്തിൽ മുഖ്യമന്ത്രി പദം പങ്കുവെക്കുന്നുണ്ടെങ്കിൽ ടേം വ്യവസ്ഥ കർശനമായും പാലിക്കണമെന്ന് ഡി.കെ. ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ ഇത് സംബന്ധിച്ച് മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധിയുമായി ചർച്ച നടത്തുന്നുണ്ട്. അതേസമയം, ഡി.കെയുടെ പേരിലുള്ള കേസുകൾ ഡി.കെയെ മുഖ്യമന്ത്രിയാക്കുന്നതിൽ നിന്ന് കേന്ദ്ര നേതൃത്വത്തെ പിന്നോട്ട് വലിക്കുന്നതായും ചില രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇ.ഡി., സി.ബി.ഐ., ഇൻകം ടാക്സ് തുടങ്ങിയ ഏജൻസികളുടെ അന്വേഷണവും ക്രിമിനൽ കേസുകളുൾപ്പെടെ 19-ഓളം കേസുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഈ സാഹചര്യങ്ങൾ ഡി.കെ ശിവകുമാറിന്റെ മുഖ്യമന്ത്രി കസേരയെന്ന സ്വപ്നത്തിന് വിലങ്ങുതടിയാകുന്നുണ്ട് എന്നാണ് വിലയിരുത്തൽ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.