അനധികൃത സ്വത്ത് സമ്പാദന കേസ്; ഡി. കെയ്ക്കെതിരായ ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡി.കെ. ശിവകുമാറിനെതിരായി സിബിഐ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി വാദം കേൾക്കുന്നത് മാറ്റി. ജൂലൈ 14നായിരിക്കും കോടതി ഹർജി പരിഗണിക്കുക. അനധികൃത സ്വത്ത് സമ്പാദന കേസിൽ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ച ഹൈകോടതി വിധിക്കെതിരെയാണ് സിബിഐ ഹർജി.
ജസ്റ്റിസ് ബി.ആർ. ഗവായ്, സഞ്ജയ് കരോൾ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി. കേസ് മെയ് 23ന് ഹൈക്കോടതിയുടെ പരിഗണനയിൽ എത്തുന്നുണ്ടെന്ന് ശിവകുമാറിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‍വി ചൂണ്ടിക്കാട്ടി. തുടർന്ന് സുപ്രീംകോടതി കേസ് മാറ്റുകയായിരുന്നു.
ഫെബ്രുവരി 10നാണ് കർണാടക ഹൈക്കോടതി ശിവകുമാറിനെതിരായ അഴിമതി കേസിലെ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ചത്. പിന്നീട് സ്റ്റേ നീട്ടിയിരുന്നു. നേരത്തെ ആദായ നികുതി വകുപ്പും ഇ.ഡിയും ശിവകുമാറിനെതിരെ അന്വേഷണം നടത്തിയിരുന്നു.
2017ൽ ആദായ നികുതി വകുപ്പ് ശിവകുമാറിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു അന്വേഷണം. തുടർന്ന് 2019ൽ ശിവകുമാറിനെതിരെ അന്വേഷണം നടത്താൻ സിബിഐക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. ഇതിനെതിരെ ശിവകുമാർ കോടതിയെ സമീപിക്കുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.