രാജ്യത്തെ ആദ്യ അണ്ടര്‍ വാട്ടര്‍ മെട്രോ യാഥാര്‍ത്ഥ്യമാകുന്നു; ഈ വര്‍ഷം അവസാനത്തോടെ യാത്രക്കാര്‍ക്ക് തുറന്നു നല്‍കും
രാജ്യത്തെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ മെട്രോ സര്‍വീസ് ഈ വര്‍ഷം ഡിസംബറില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് അണ്ടര്‍ വാട്ടര്‍ മെട്രോയെന്ന് അധികൃതര്‍ അറിയിച്ചു. ഹൂഗ്ലി നദിയുടെ അടിത്തട്ടില്‍ ഒരു ടണല്‍-ബോറിംഗ് മെഷീനിന്റെ സഹായത്തോടെയാണ് തുരങ്കത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഹൂഗ്ലി നദിക്കടിയിലെ ഉപരിതലത്തില്‍ നിന്ന് 30 മീറ്റര്‍ താഴ്ചയിലാണ് റെയില്‍വേ ട്രാക്ക് നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ചുലക്ഷം ചതുരശ്ര അടിയിലാണ് റെയില്‍വേ സ്റ്റേഷന്റെ വിസ്തീര്‍ണ്ണം.
120 കോടി രുപ ചെലവഴിച്ചാണ് മെട്രോ റെയിലിന്റെ പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ജലനിരപ്പില്‍ നിന്ന് 32 മീറ്റര്‍ താഴെയായി ഓടുന്നതിനെ എഞ്ചിനീയറിംഗ് അത്ഭുതമായി കണക്കാക്കപ്പെടുന്നു. രാജ്യത്തെ വെള്ളത്തിനടിയിലൂടെയുള്ള ആദ്യ മെട്രോ ട്രെയിനാണിത്.
ഹൗറ മൈതാനിയില്‍ നിന്ന് നടത്തിയ എര്‍ത്ത് പ്രഷര്‍ ബാലന്‍സിംഗ് ടണല്‍ ബോറിംഗ് ഉപകരണത്തിന്റെ സഹായത്തോടെയാണ് ഇരട്ട ടണല്‍ സംവിധാനം നടപ്പിലാക്കിയത്. വാട്ടര്‍ മെട്രോ പ്രവര്‍ത്തനക്ഷമമാകുന്നതോടെ റോഡ് മാര്‍ഗം ഒന്നര മണിക്കൂര്‍ വേണ്ട യാത്രാസമയം 40 മിനിറ്റായി കുറയും. 8,475 കോടി രൂപയാണ് പദ്ധതിയ്‌ക്കായി ചിലവിടുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.