ലീഡർ സിദ്ധരാമയ്യ; കർണാടക മുഖ്യമന്ത്രിയുടെ ജീവിതകഥ സിനിമയാകുന്നു, ചിത്രത്തിൽ വിജയ് സേതുപതിയും
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജീവിതം സിനിമയാക്കുന്നു. ലീഡൻ രാമയ്യ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് പ്രധാന വേഷം ചെയ്യുന്നത്. സേതുപതിയുടെ സിനിമ ജീവിതത്തിലെ ആദ്യ ബയോപിക് സിനിമയാണിത്. സത്യരത്‌നം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
രണ്ടു ഭാഗങ്ങളായാണ് ലീഡർ രാമയ്യ ഷൂട്ട് ചെയ്യുന്നത്. രണ്ട് വ്യത്യസ്ത ഭാവത്തിലാണ് വിജയ് സേതുപതി എത്തുകയെന്നാണ് ലഭിക്കുന്ന വിവരം. ബയോപിക്കിന്റെ രണ്ടാം ഭാഗത്തിലാണ് വിജയ് സേതുപതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നും ഒന്നാം ഭാഗത്തിൽ അതിഥി വേഷമായിരിക്കും അദ്ദേഹം കൈകാര്യം ചെയ്യുകയെന്നും സത്യരത്‌നം പറഞ്ഞു. നിരവധി പ്രമുഖ കലാകാരന്മാര്‍ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും, വരും ദിവസങ്ങളിൽ ഇവരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുമെന്നും സംവിധായകന്‍ പറഞ്ഞു.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഏകദേശം പൂർത്തിയാക്കിയിട്ടുണ്ട്. ഇതിൽ സിദ്ധരാമയ്യയുടെ ബാല്യകാലമാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് സംവിധായകൻ പറഞ്ഞു. സിദ്ധരാമയ്യയുടെ ജീവിതത്തിലെ ഓരോ അനുഭവങ്ങളും സിനിമയിലൂടെ കാണികൾക്ക് മുൻപിലേക്കെത്തും.
ഇത് തീർത്തും സമ്പൂർണ്ണ വാണിജ്യ സംരംഭമാണ്. അതിനാൽ തന്നെ പ്രണയകഥ, ഗാനങ്ങൾ എന്നിങ്ങനെ ഒരു വാണിജ്യ സിനിമക്ക് വേണ്ട എല്ലാ ഘടകങ്ങളും ഇതിലുണ്ടാകും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.