ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന വാഗ്ദാനം കോൺഗ്രസ് പാലിക്കണമെന്ന് മുസ്ലിം നേതാവ്
ബെംഗളൂരു: കർണാടകയിൽ അധികാരം നേടിയാൽ ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന പ്രഖ്യാപനം ഉടൻ നടപ്പാക്കണമെന്ന് കോൺഗ്രസ് സർക്കാരിനോട് ആവശ്യപ്പെട്ട് മുസ്ലീംസംഘടന നേതാവായ മൗലാന അര്‍ഷാദ് മദനി. സംസ്ഥാനത്ത് അധികാരം നേടിയാൽ ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു.
ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സിദ്ധരാമയ്യ സർക്കാർ സൗജന്യ വൈദ്യുതി, ബസ് യാത്ര എന്നിവ അടക്കമുള്ള മറ്റു അഞ്ച് വാഗ്ദാനങ്ങൾക്ക് തത്വത്തിൽ അംഗീകാരം നൽകിയപ്പോൾ ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന വാഗ്ദാനം പാലിക്കാൻ കാലതാമസമെടുക്കുകയാണെന്ന് അര്‍ഷാദ് മദനി പറഞ്ഞു.
ഈ വാഗ്ദാനം ഉടന്‍ കോണ്‍ഗ്രസ് പാലിക്കണം. തിരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനം നടപ്പിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ വിശ്വാസ്യത തകരുമെന്നും അര്‍ഷാദ് മദനി പറഞ്ഞു.
നിയമവും ഭരണഘടനയും പവിത്രമാണെന്ന് വിശ്വസിക്കുന്നതിനാല്‍ ബജ്റംഗ്ദൾ, പിഎഫ്‌ഐ പോലെയുള്ള സംഘടനകള്‍ക്കെതിരെ ഉറച്ച നടപടിയെടുക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നത്. എന്നാൽ ഇതിനെതിരെ ശക്തമായി എതിർത്തത് ഹിന്ദുത്വ സംഘടനകളും ബിജെപിയും രംഗത്തെത്തിയിരുന്നു.
Jamiat chief Maulana Arshad Madani urges #Congress to fulfil its poll promise to #BanBajrangDal in #Karnataka | 🛰️ Catch the day's latest news and updates ➠ https://t.co/wF9K1FxJ70 pic.twitter.com/nJyNqhdg32
— Economic Times (@EconomicTimes) May 22, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.