അടിപ്പാതകളുടെ സ്ഥിതി പഠിക്കാൻ ഐ.ഐ.എസ്‌സി.യുടെ സഹായം തേടി
ബെംഗളൂരു: ബെംഗളൂരുവിലെ 18 അടിപ്പാതകളുടെ നിലവിലെ സ്ഥിതി പഠിക്കാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൻ്റെ (ഐ.ഐ.എസ്‌സി) സഹായം ബിബിഎംപി തേടി. നഗരത്തിൽ വേനൽ മഴയിൽ രണ്ടു പേർ മരിച്ച സാഹചര്യത്തിലാണ് നടപടി. അടിപ്പാതകളുടെ പ്രവർത്തന ശേഷി, അഴുക്കുചാൽ സംവിധാനം എന്നിവ പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് ബിബിഎംപി നിർദേശിച്ചിരിക്കുന്നത്. കെ.ആർ. സർക്കിൾ, കാവേരി ജംഗ്ഷൻ, ഗോൾഫ് കോഴ്സ് റോഡ്, ശിവാനന്ദ സർക്കിൾ എന്നിവിടങ്ങളിലെ അടിപ്പാതകളാണ് ഏറ്റവും അപകട സാധ്യത കൂടിയത് എന്നാണ് ബിബിഎംപി വിലയിരുത്തുന്നത്.
കഴിഞ്ഞ ദിവസം അടിപ്പാതയിലെ വെള്ളക്കെട്ടിൽ കാർ മുങ്ങി ഇൻഫോസിസിലെ ജീവനക്കാരി മരിച്ചിരുന്നു. മറ്റൊരു സംഭവത്തിൽ ലോകേഷ് എന്ന ആളും മരിച്ചിരുന്നു. ഓടയ്ക്ക് സമീപത്തെ വെള്ളക്കെട്ടിൽ വീണാണ് ലോകേഷ് മരിച്ചത്. രണ്ടു സംഭവങ്ങളുടേയും പശ്ചാത്തലത്തിൽ സർക്കാർ ബിബിഎംപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.