Follow the News Bengaluru channel on WhatsApp

വഖഫ് ബോർഡ്‌ ചെയർമാൻ ഷാഫി സഅദിയുടെ നാമനിർദേശം റദ്ദാക്കിയ തീരുമാനം പിൻവലിച്ചു

ബെംഗളൂരു: കർണാടക വഖഫ് ബോർഡ്‌ ചെയർമാൻ ഷാഫി സഅദി ഉൾപ്പെടെ നാല് അംഗങ്ങളുടെ നാമനിർദേശം റദ്ദാക്കിയ ഉത്തരവ് കർണാടക സർക്കാർ പിൻവലിച്ചു. ഷാഫി സഅദി വഖഫ് ബോർഡ് ചെയർമാനായി തുടരും. സഅദിയെ കൂടാതെ സംസ്ഥാന സർക്കാർ നാമനിർദേശം റദ്ദാക്കിയ മിർ അസ്ഹർ ഹുസൈൻ, ജി. യാക്കൂബ്, ഐ.എ.എസ് ഓഫീസറായ സെഹെറ നസീം എന്നീ വഖഫ് ബോർഡ് അംഗങ്ങളും അതാത് സ്ഥാനങ്ങളിൽ തന്നെ തുടരും.

ഇന്നലെയായിരുന്നു സിദ്ധരാമയ്യ സർക്കാർ ഷാഫി സഅദിയുടെ നാമനിർദേശം പിൻവലിച്ചുകൊണ്ട് ഉത്തരവിറക്കിയത്. പുതിയ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ വിവിധ ബോർഡുകളിലെ ചെയർമാൻ പദവികൾ റദ്ദാക്കിയ കൂട്ടത്തിലാണ് വഖഫ് ബോർഡ് നോമിനേഷനുകളും റദ്ദാക്കിയത്. എന്നാൽ നിലവിൽ ബോർഡ്‌ അംഗങ്ങളെ മാറ്റേണ്ട കാര്യമില്ലെന്ന് സർക്കാർ വ്യക്തമാക്കി. അതേസമയം നാമനിർദേശം റദ്ദാക്കിയത് പിൻവലിച്ചതിൽ സന്തോഷമുണ്ടെന്ന് ഷാഫി സഅദി പ്രതികരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.