പോലീസിലെ കാവിവത്കരണം അനുവദിക്കില്ലെന്ന് ഡി. കെ. ശിവകുമാർ
ബെംഗളൂരു: കർണാടക പോലീസിൽ കാവിവത്കരണം അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റ് ഡി. കെ. ശിവകുമാർ. സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് ശിവകുമാറിന്റെ പരാമർശം.
മുൻ സർക്കാരിന്റെ കീഴിൽ സംസ്ഥാന പോലീസിൽ നടന്ന ചില സംഭവ വികാസങ്ങൾ ചൂണ്ടിക്കാണിച്ചാണ് ശിവകുമാർ ഇക്കാര്യം പറഞ്ഞത്. മംഗളുരുവിലും വിജയപുരയിലും ബാഗൽകോട്ടിലും കാവി വസ്ത്രം ധരിച്ച ചില പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും മാറ്റും ഏറെ നാൾ മുൻപ് പുറത്തുവന്നിരുന്നു. എന്നാൽ അത്തരം കാര്യങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും ഇല്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും ശിവകുമാർ മുന്നറിയിപ്പ് നൽകി.
രാജ്യത്തുടനീളം കർണാടക പോലീസ് ഡിപ്പാർട്ട്‌മെന്റിന് നല്ല പേരുണ്ടായിരുന്നുവെന്നും ആ പ്രശസ്തി ചില പ്രവൃത്തികൾ കാരണം ഉദ്യോഗസ്ഥർ തന്നെ നശിപ്പിച്ചെന്നും ഡി.കെ ശിവകുമാര്‍ വിമര്‍ശിച്ചു. ബി.ജെ.പി ഭരണകാലത്ത് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ പോലീസ് കള്ളക്കേസുകൾ ചുമത്തിയെന്നും ഡി.കെ ശിവകുമാർ ആരോപിച്ചു.
ഇത്തരം മനോഭാവം മാറ്റണമെന്നും പോലീസ് ഉദ്യോഗസ്ഥരോട് ഡി.കെ പറഞ്ഞു. കൂടാതെ സദാചാര പോലീസിങ്, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിൽകാണും ഡി. കെ. ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.