കേരളസമാജം ചാരിറ്റബിൾ സൊസൈറ്റി വാർഷികാഘോഷവും ഡയാലിസിസ് സെന്ററിന്റെ സമർപ്പണവും സംഘടിപ്പിച്ചു
ബെംഗളൂരു : കേരളസമാജം ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാം വാർഷികാഘോഷം ‘സ്പന്ദനം’, സംഘടിപ്പിച്ചു. ചടങ്ങില്‍ രണ്ടാമത്തെ ഡയാലിസിസ് സെന്ററിന്റെ സമർപ്പണവും നടത്തി. ബൈരതി ബസവരാജ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കോളിയേഴ്‌സ് ഇന്റർനാഷണല്‍ എം.ഡി.യും ചെയർമാനുമായ സാൻകി പ്രസാദ് ഡയാലിസിസ് സെന്ററിന്റെ സമർപ്പണം നിർവഹിച്ചു. എംബസി ഗോൾഫ് ലിങ്കിന്റെ സി.എസ്.ആർ. കമ്മിറ്റി അധ്യക്ഷ സുജാ ജോർജ്, മുൻ ഇൻകം ടാക്‌സ് ചീഫ് കമ്മിഷണർ അജിത് കുമാർ വർമ, റിനാക് ഇന്റർനാഷണൽ സി.ഇ.ഒ. സോജി എബ്രഹാം, ചാരിറ്റബിൾ സൊസൈറ്റി ബോർഡ് അംഗം ഡോ. രാജ വിജയ് കുമാർ പിള്ള, സിനിമാതാരം ഭാമ, ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് എമിരറ്റ്‌സ് പി.ഡി. പോൾ തുടങ്ങിയവർ സംസാരിച്ചു.
പ്രസിഡന്റ് ഇ.വി. പോൾ, ജനറൽ സെക്രട്ടറി സതീഷ് കുമാർ, വൈസ് പ്രസിഡന്റ് പി.കെ. വാസു, ഖജാൻജി പി.കെ. രമേശ്, മഹിളാസമിതി ചെയർപേഴ്‌സൺ മിനി നമ്പ്യാർ, ജോയന്റ് സെക്രട്ടറി ജോസ് മാത്യു, കൾച്ചറൽ സെക്രട്ടറി ദിനോജ് കുമാർ, യുവസമിതി ചെയർമാൻ അജു അശോക്, കൺവീനർ സന്ദീപ് തുടങ്ങിയവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി. തുടര്‍ന്ന് എം.ജി. ശ്രീകുമാറും പ്രസീത ചാലക്കുടിയും അവതരിപ്പിച്ച സംഗീതവിരുന്ന് അരങ്ങേറി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.