“ഇത് കലയുടെ പലമകളെ ഉയർത്തിപ്പിടിക്കേണ്ട കാലം” – ശ്രീചിത്രൻ
ബെംഗളൂരു: ആസുരതകൾ ചെങ്കോലുയർത്തുന്ന ഏകാധികാരത്തിന്റെ കാലത്ത് ഇന്ത്യൻ സംസ്കാരത്തിന്റെ പലമകളെ ഉയർത്തിപ്പിടിക്കുകയാണ് ഇന്നിന്റെ സാംസ്കാരിക പ്രതിരോധമെന്ന് പ്രമുഖ വാഗ്മി എം ജെ ശ്രീചിത്രൻ അഭിപ്രായപ്പെട്ടു. നിർമ്മാല്യം സിനിമയുടെ അമ്പത് വർഷത്തെ ആസ്പദമാക്കി പലമ നവമാധ്യമ കൂട്ടായ്മ സംഘടിപ്പിച്ച സെമിനാറിൽ “ഇന്ത്യ- കലയിൽ പുലർന്നതും കലർന്നതും” എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു ശ്രീചിത്രൻ. സെമിനാറിൽ ശാന്തകുമാർ എലപ്പുള്ളി അധ്യക്ഷത വഹിച്ചു. നിർമ്മാല്യം പോലുള്ള സിനിമകൾ പിൻപറ്റിയ ഇന്ത്യൻ കലകളുടെ കലർപ്പിന്റെയും ആദാനപ്രദാനങ്ങളുടെയും മഹാകാശങ്ങളെ നിഷേധിക്കുകയും കലകൾക്ക് ഏകരൂപം കല്പിക്കുകയുമാണിന്ന് സംഭവിക്കുന്നത്. അധികാരപ്രമത്തമായ ആസുരതകളുടെ ദ്രംഷ്ടകൾ മുളയ്ക്കുന്ന പുതിയ ഇന്ത്യനവസ്ഥയിൽ നിന്ന് കലയുടെ പലമകളെ തിരിച്ചുപിടിക്കുകയാണ് പ്രതിരോധത്തിന്റെ മാർഗ്ഗം. ശ്രീചിത്രൻ വിശദമാക്കി.
ആർ വി ആചാരി, മുഹമ്മദ് കുനിങ്ങാട്, ഖാദർ മൊയ്തീൻ, ഗീതാ നാരായണൻ, ആർ വി പിള്ള എന്നിവർ ചർച്ചയിൽ സംവദിച്ചു. സ്മിത വത്സല കാവ്യാലാപനം നടത്തി. പ്രദീപ് പി.പി നന്ദി പ്രകാശിപ്പിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.