മെയ് ദിനവും തൊഴിലാളി വർഗവും; ഫ്രണ്ട്സ് അസോസിയഷൻ പ്രതിമാസ ചർച്ച നടത്തി
ബെംഗളൂരു: ലോക തൊഴിലാളി ദിനം നിലവിൽ വന്ന് 122 വർഷങ്ങൾ കഴിഞ്ഞിട്ടും തൊഴിലധിഷ്ഠിത നീതി അഥവാ തൊഴിലാളികളുടെ വേതന, സേവന, അവകാശ, ആനുകൂല്യങ്ങൾ ഇന്നും മുതലാളിത്തത്തിന്റെ ദാനമായി കരുതേണ്ടി വരുന്ന നിലവിലെ അവസ്ഥയാണ് തൊഴിലാളികൾ നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളി എന്ന് എ.കെ. താമിനാഥൻ. തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയഷൻ ‘മെയ് ദിനവും തൊഴിലാളി വർഗ്ഗവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രതിമാസ സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാറി മാറി വരുന്ന സർക്കാരുകളുടെ കോർപ്പറേറ്റ് പ്രീണന നയം തൊഴിൽ മേഖലയിലെ അസമത്വങ്ങൾക്കും, അസന്തുലിതാവസ്ഥക്കും ഒരു പരിധി വരെ കാരണമായിട്ടുണ്ട് എന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. പ്രദീപ്. പി.പി. അധ്യക്ഷത വഹിച്ചു. ആര്‍.വി. പിള്ള ചർച്ച ഉദ്ഘാടനം ചെയ്തു. ആര്‍.വി.ആചാരി, ഉമേഷ് ശർമ, ലക്ഷ്മി മധുസൂദനൻ, പ്രഹ്ലാദൻ, കൽപ്പന പ്രദീപ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.