Follow the News Bengaluru channel on WhatsApp

പോത്തിനേയും കാളയെയും ഭക്ഷിക്കാമെങ്കിൽ പശുവിനെയും കഴിക്കാമെന്ന് കർണാടക മന്ത്രി

ബെംഗളൂരു: കർണാടകയിലുള്ളവർക്ക് പോത്തിനെയും കാളയെയും ഭക്ഷിക്കുന്നതിൽ തടസമില്ലെങ്കിൽ അവർക്ക് പശുവിനെ ഭക്ഷിക്കുന്നതിൽ പ്രശ്നങ്ങളില്ലെന്ന് കര്‍ണാടക മൃഗ സംരക്ഷണ മന്ത്രി കെ. വെങ്കടേഷ്‌. പശുവിനെ കഴിക്കാൻ സാധിക്കില്ലെങ്കിൽ മറ്റു മൃഗങ്ങളും അതേ പരിഗണന അർഹിക്കുന്നുണ്ട്. കാരണം മറ്റു മൃഗങ്ങൾക്ക് നൽകാത്ത പ്രത്യേക പരിഗണന പശുവിനു നൽകുന്നതിനോട് യോജിക്കാൻ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത്‌ കശാപ്പ്‌ നിയമം പിന്‍വലിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. താന്‍ വീട്ടില്‍ നാല്‌ പശുക്കളെ വളര്‍ത്തുന്നതായും കശാപ്പ്‌ നിയമം പിൻവലിക്കാനുള്ള തീരുമാനം കര്‍ഷകര്‍ക്ക്‌ സഹായകരമാകുമെന്നും വെങ്കടേഷ്‌ പറഞ്ഞു. പശുക്കൾ ചാകുമ്പോള്‍ അവയുടെ ശവ സംസ്‌കാരത്തിന്‌ വലിയ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുൻ സർക്കാർ നടപ്പാക്കിയ ഗോവധ നിയമം പിന്‍വലിച്ചാല്‍ വലിയ ആഘാതം നേരിടേണ്ടി വരുമെന്ന് ഹിന്ദുത്വ സംഘടനകള്‍ മുന്നറിയിപ്പ് നൽകി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.