Follow the News Bengaluru channel on WhatsApp

കെഎസ്ആർടിസി ബസിനു നേരെ കാട്ടാനയുടെ ആക്രമണം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: കർണാടകയിൽ ബസിനു നേരെ കാട്ടാനയുടെ ആക്രമണം. ബസിലുണ്ടായിരുന്ന യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞദിവസം രാത്രി സുബ്രഹ്മണ്യ-ഗുണ്ട്യ ദേശീയപാതയിൽ അനിലയിലാണ് സംഭവം. മംഗളൂരുവിൽനിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന കർണാടക ആർടിസി സ്ലീപ്പർ ബസിനു നേരെയാണ് ആക്രമണം നടന്നത്.

കാട്ടാനയുടെ ആക്രമണത്തിൽ കർണാടക ബസിന് കേടുപറ്റി. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലമാണ് യാത്രക്കാർ രക്ഷപ്പെട്ടത്. റോഡരികിലെ മരത്തിന്റെ മറവിൽ നിന്ന് വന്ന കാട്ടാന കൊമ്പുകൊണ്ട് ബസിൽ കുത്തുകയായിരുന്നു. കാട്ടാനയെ കണ്ട് ആദ്യ ബസ് ചെറുതായൊന്നു നിർത്താൻ ശ്രമിച്ചെങ്കിലും ആന ആക്രമണം ആരംഭിച്ചതോടെ ഡ്രൈവർ ബസ് നിർത്താതെ അതിവേഗം ഓടിച്ചുപോകുകയായിരുന്നു. സുബ്രഹ്മണ്യ ഫോറസ്റ്റ് ഓഫീസർ രാഘവേന്ദ്ര സ്ഥലത്തെത്തി സ്ഥിതിവിവരങ്ങൾ വിലയിരുത്തി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.