ബെംഗളൂരു – ചെന്നൈ യാത്ര സമയം രണ്ട് മണിക്കൂറായി കുറഞ്ഞേക്കും; എഫ്എസ്എൽ ടെൻഡർ സമർപ്പിച്ചു
ബെംഗളൂരു: ബെംഗളൂരുവിനും ചെന്നൈയ്ക്കും ഇടയിലുള്ള ട്രെയിൻ യാത്രാ സമയം ഇപ്പോഴുള്ള 4.30 മുതൽ 6.30 മണിക്കൂറിൽ നിന്ന് രണ്ട് മണിക്കൂറായി കുറഞ്ഞേക്കും. ഇതിനായുള്ള പുതിയ സെമി-ഹൈ-സ്പീഡ് ബ്രോഡ് ഗേജ് ലൈൻ ഉടൻ സ്ഥാപിച്ചേക്കും. രണ്ട് നഗരങ്ങൾക്കുമിടയിൽ പുതിയ സെമി-ഹൈ-സ്പീഡ് ബ്രോഡ് ഗേജ് ലൈനിനായി ദക്ഷിണ റെയിൽവേ അന്തിമ ലൊക്കേഷൻ സർവേ (എഫ്എൽഎസ്) ടെൻഡർ സമർപ്പിച്ചു.
നിർദിഷ്ട ലൈനിന്റെ പ്രവർത്തന വേഗത മണിക്കൂറിൽ 200 കിലോമീറ്ററാണ്. ബെംഗളൂരുവിലെ ബൈയപ്പനഹള്ളി മുതൽ ചെന്നൈ സെൻട്രൽ വരെയുള്ള 350 കിലോമീറ്റർ ദൈർഘ്യമുള്ള സർവേയ്ക്കായി റെയിൽവേ മന്ത്രാലയം 8.3 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതിക്കായുള്ള ഏരിയൽ സർവേ നടത്തുന്നതിനും ട്രാഫിക് പഠനം നടത്തുന്നതിനും വിശദമായ പ്ലാനുകളും എസ്റ്റിമേറ്റുകളും തയ്യാറാക്കുന്നതിനും വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) സമർപ്പിക്കുന്നതിനും ടെൻഡർ ഏറ്റെടുത്ത സ്ഥാപനത്തിന് ഉത്തരവാദിത്തമുണ്ട്. മൂന്ന് മാസത്തിനകം സർവേ റിപ്പോർട്ട് സമർപ്പിക്കാനാണ് സാധ്യത.
നിർദിഷ്ട പ്രവർത്തന വേഗത മണിക്കൂറിൽ 200 കിലോ മീറ്റർ ആണെങ്കിലും, ശരാശരി വേഗത സ്റ്റോപ്പേജുകളുടെ എണ്ണം, വിന്യാസം തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുമെന്ന് റെയിൽവേ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.