എന്‍ഐആര്‍എഫ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി ബെംഗളൂരു ഐ.ഐ.എസ്.സി
ബെംഗളൂരു: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യുട്ട് റാങ്കിംഗ് ഫ്രെയിംവര്‍ക്കിന്റെ (എന്‍ഐആര്‍എഫ്) എട്ടാം പതിപ്പില്‍ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്‌സി) ബെംഗളൂരു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് ഒന്നാം സ്ഥാനം നേടി. ഐഐടി ഡല്‍ഹിയാണ് മൂന്നാം സ്ഥാനത്ത്.
സര്‍വ്വകലാശാലകളുടെ വിഭാഗത്തില്‍, ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 2023 ലെ ഇന്ത്യന്‍ റാങ്കിംഗില്‍ മികച്ച സര്‍വകലാശാലയായി തിരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹിയില്‍ നിന്നുള്ള ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയും ജാമിയ മില്ലിയ ഇസ്‌ലാമിയയും യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ നേടി.
എഞ്ചിനീയറിംഗ് വിഭാഗം ഇന്ത്യ റാങ്കിംഗ് 2023ല്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് മികച്ച സ്ഥാപനമായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ഡല്‍ഹി, ബോംബെ എന്നിവ രാജ്യത്ത് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി, ന്യൂഡൽഹിയിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി, ഹൈദരാബാദിലെ നല്‍സര്‍ യൂണിവേഴ്‌സിറ്റി ഓഫ് ലോ എന്നിവയാണ് രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് നിയമ സ്ഥാപനങ്ങള്‍.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.