ഒഡിഷ ട്രെയിന്‍ അപകടം: അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ ട്രാക്കിലൂടെ ട്രെയിന്‍ കടത്തിവിട്ടു തുടങ്ങി
ബാലസോര്‍ അപകടസ്ഥലത്തെ റെയില്‍വേ ട്രാക്കുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തിയതിന് പിന്നാലെ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലായി. 275 പേര്‍ക്ക് ജീവന്‍ നഷ്ടമായ ദാരുണ അപകടത്തിന് 51 മണിക്കൂറിനുള്ളിലാണ് റെയില്‍വേ ട്രാക്ക് വീണ്ടും ഗതാഗത സജ്ജമായത്. ഇന്നലെ രാത്രി പത്തരയ്ക്കു ശേഷമാണ് അപകടമേഖലയിലൂടെ ആദ്യ ട്രെയിൻ കടന്നുപോയത്.
പാളംതെറ്റിയ കോച്ചുകള്‍ കഴിഞ്ഞദിവസം പുലര്‍ച്ചെയോടെ നീക്കം ചെയ്തിരുന്നു. രക്ഷാപ്രവര്‍ത്തനം ഏറക്കുറെ പൂര്‍ത്തിയതായി ദേശീയ ദുരന്തനിവാരണ സേന (എൻഡിആര്‍എഫ്) അറിയിച്ചു. രണ്ടു ട്രെയിനുകളിലായി 3400 യാത്രക്കാരുണ്ടായിരുന്നുവെന്നാണു റെയില്‍വേ വൃത്തങ്ങള്‍ പറയുന്നത്. ഒഡീഷയിലെ ബാലസോറില്‍ മൂന്ന് ട്രെയിനുകള്‍ ഉള്‍പ്പെട്ട അപകടത്തില്‍ നിരവധിയാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
Down-line restoration complete. First train movement in section. pic.twitter.com/cXy3jUOJQ2
— Ashwini Vaishnaw (@AshwiniVaishnaw) June 4, 2023
രണ്ട് ട്രാക്കുകളും പുനഃസ്ഥാപിച്ചു. 51 മണിക്കൂറിനുള്ളില്‍ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലായി. ഉദ്യോഗസ്ഥരുടെയും ജോലിസ്ഥലത്തുള്ള നൂറുകണക്കിന് പേരുടേയും സാന്നിധ്യത്തില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചതിന്റെ ഒരു വീഡിയോയും അശ്വിനി വൈഷ്ണവ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കിടുകയുമുണ്ടായി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.