Follow News Bengaluru on Google news

ശവസംസ്‌കാരത്തിനിടെ സ്‌ഫോടനം; അഫ്‌ഗാനില്‍ 11 പേര്‍ കൊല്ലപ്പെട്ടു

അഫ്‌ഗാനിലെ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ നിസാര്‍ അഹമ്മദി അഹമ്മദിയുടെ ശവസംസ്‌കാരത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക്‌ പരിക്കേറ്റതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.അഫ്‌ഗാനിസ്ഥാന്‍ ബദക്ഷൻ മേഖലയിലെ ഫൈസാബാദിലുള്ള മോസ്‌കിലാണ്‌ സ്‌ഫോടനം നടന്നത്‌.

ബദക്ഷനിലെ താലിബാന്‍റെ ആശയവിനിമയ സാംസ്‌കാരിക വകുപ്പ്‌ തലവന്‍ മസുദ്ദീന്‍ അഹമ്മദി സ്‌ഫോടന വാര്‍ത്ത സ്ഥിരീകരിച്ചു. നബാവി മോസ്‌കിലാണ്‌ സ്‌ഫോടനമുണ്ടായതെന്നും മരണപ്പെട്ടവരുടെ എണ്ണം കൃത്യമായി ലഭ്യമല്ലെന്നും അഹമ്മദി പറഞ്ഞു. അഫ്‌ഗാന്‍ മുന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായി അക്രമണത്തെ അപലപിച്ചു.

കഴിഞ്ഞ ദിവസമുണ്ടായ മറ്റൊരു സ്‌ഫോടനത്തിലാണ്‌ നിസാര്‍ അഹമ്മദി കൊല്ലപ്പെട്ടത്‌. അദ്ദേഹത്തിനൊപ്പം ഡ്രൈവറും കൊല്ലപ്പെട്ടു. ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്ത ആക്രമണത്തില്‍ ആറ്‌ പേര്‍ക്ക്‌ പരിക്കേറ്റിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.