Follow the News Bengaluru channel on WhatsApp

ഫാറൂഖ് അബ്ദുള്ള ദേവഗൗഡയെ സന്ദർശിച്ചു

ബെംഗളൂരു: വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ജെ.ഡി.എസ് (ജനതാദൾ-സെക്കുലർ) കർണാടകയിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്. ഡി. ദേവഗൗഡയെ സന്ദർശിച്ചു. ബുധനാഴ്ച രാവിലെ ദേവഗൗഡയുടെ ബെംഗളൂരുവിലുള്ള വസതിയിൽ വെച്ചായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. ജെ.ഡി.എസ് നിയമസഭാകക്ഷി നേതാവ് എച്ച്. ഡി കുമാരസ്വാമി കേന്ദ്രമന്ത്രി അമിത്‌ ഷായുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് ഫാറൂഖിൻ്റെ ബെംഗളൂരു സന്ദർശനം.

തൻ്റെ ആരോഗ്യ കാര്യങ്ങൾ അന്വേഷിക്കാനായുള്ള സൗഹൃദ സന്ദർശനമായിരുന്നു ഇതെന്നും രാജ്യത്ത് നടക്കുന്ന സംഭവ വികാസങ്ങളെ കുറിച്ചും കാശ്മീരിലെ നിലവിലെ സ്ഥിതിയെ കുറിച്ചും സംസാരിച്ചതായും  കൂടിക്കാഴ്ചയ്ക്ക് ശേഷം ദേവഗൗഡ പറഞ്ഞു. അതേസമയം ലോകസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള വിഷയങ്ങളൊന്നും ചർച്ച ചെയ്തില്ലെന്ന് കുമാരസ്വാമി പറഞ്ഞു. കുമാരസ്വാമിയും നിയമനിർമാണ കൗൺസിൽ അംഗം ബി.എം. ഫാറൂഖ്, മുൻ മന്ത്രി റോഷൻ ബേയ്ഗ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഫാറൂഖ് അബ്ദുള്ള പിന്നീട് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും കൂടിക്കാഴ്ച നടത്തി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.