Follow News Bengaluru on Google news

കാവേരി നദീജല തർക്കം; ഗതാഗതം തടയുമെന്ന് കന്നഡ സംഘടനകള്‍

ബെംഗളൂരു: കാവേരി നദീജലം തമിഴ്നാടിന് വിട്ടുകൊടുക്കുന്നത് നിർത്തിവെക്കണമെന്നാവശ്യം ശക്തമാക്കി കന്നഡ അനുകൂല സംഘടനകൾ. തമിഴ്നാട് അതിർത്തികളിൽ വാഹനങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തൽ, തമിഴ് ചിത്രങ്ങളുടെ പ്രദർശനം തടയൽ എന്നിങ്ങനെ വരുദിവസങ്ങളിൽ വിവിധ പ്രതിഷേധ പരിപാടികളാണ് കന്നഡ അനുകൂല സംഘടനകൾ ആസൂത്രണം ചെയ്തത്. വാട്ടാൽ നാഗരാജിൻ്റെ കന്നഡ ചലാവലി, കന്നഡ സേന എന്നീ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. ബെംഗളൂരുവിൽ കഴിയുന്ന തമിഴ് വംശജർ ഏറെ കുടിക്കുന്നത് കാവേരി ജലമാണെന്നും ഇവരെ സ്വന്തം നാട്ടിലേക്ക് തിരിച്ചു വിളിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തയ്യാറാകണമെന്നും വാട്ടാൽ നാഗരാജ് പറഞ്ഞു.

മാണ്ഡ്യയിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം കന്നഡ സേന പ്രവർത്തകർ ബൈക്ക് റാലി അടക്കമുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കെ.ആർ.എസ്. ഡാം പരിസരത്ത് നടത്തിയ പ്രതിഷേധത്തിൽ കർഷകരടക്കം നിരവധി പേർ പങ്കെടുത്തു.

കാവേരി ജല മാനേജ്മെൻ്റ് അതോറിറ്റിയുടെ നിർദേശപ്രകാരമാണ് പ്രതിദിനം 5000 ക്യൂസെക് ജലം ഓഗസ്റ്റ് 30 മുതൽ കർണാടക തമിഴ്നാടിന് വിട്ടുകൊടുക്കാൻ തുടങ്ങിയത്. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാകാൻ സാധ്യതയുള്ളതിനാൽ മാണ്ഡ്യ, ചാമരാജനഗർ, കെ.ആർ. എസ് ഡാം എന്നിവിടങ്ങളിൽ കൂടുതൽ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.