Follow the News Bengaluru channel on WhatsApp

നന്ദി ഹിൽസിലെ കാന്റീനിൽ പുതിയ വിഭവങ്ങൾ അവതരിപ്പിച്ച് കെഎസ്ടിഡിസി കാന്റീൻ

ബെംഗളൂരു: നന്ദി ഹിൽസിലെ മയൂര കാന്റീനിൽ പുതിയ വിഭവങ്ങൾ അവതരിപ്പിച്ച് കെഎസ്ടിഡിസി. വിനോദസഞ്ചാരികൾക്ക് മിതമായ നിരക്കിൽ നല്ല ഭക്ഷണം നൽകുന്നതിനായി കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെഎസ്ടിഡിസി) അടുത്തിടെ നന്ദി ഹിൽസിൽ മയൂര കാന്റീൻ തുറന്നിരുന്നു. ഈ പ്രദേശത്ത് ലഭ്യമാക്കുന്ന ഭക്ഷണത്തിന് ഉയർന്ന വിലയുണ്ടെന്ന് സന്ദർശകരിൽ നിന്ന് പരാതി ലഭിച്ചതിനെത്തുടർന്നാണ് കോർപ്പറേഷൻ നന്ദി ഹിൽസിലെ പാർക്കിംഗ് സ്ഥലത്ത് പുതിയ കാന്റീൻ ആരംഭിച്ചത്. നിലവിൽ കാന്റീനിൽ ചായ 10 രൂപയ്ക്കും ബിസി ബലെ ബാത്ത്, ഉപ്പുമാ, കേസരി ബാത്ത്, റൈസ് സാമ്പാർ തുടങ്ങിയ ഭക്ഷണ സാധനങ്ങൾ 20 രൂപയ്ക്കും തൈര് ചോറ് 15 രൂപയ്ക്കും ലഭിക്കും. ഇവയോടൊപ്പം ഇനി മുതൽ ദക്ഷിണേന്ത്യൻ വിഭവങ്ങളായ മസാലദോശ, ഉപ്പിട്ടു, ചിത്രാണ്ണ എന്നീ വിഭവങ്ങളും ഉൾപെടുത്തുമെന്ന് കെഎസ്ടിഡിസി അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.