കെഎസ്ആർടിസി ബസുകളുടെ ടിക്കറ്റ് റിസർവേഷന്‍ നാളെ മുതല്‍ സ്വിഫ്റ്റിന്റെ വെബ്സൈറ്റില്‍ മാത്രം

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളുടെ ടിക്കറ്റ് ബുക്കിംഗ് സെപ്റ്റംബർ അഞ്ചുമുതല്‍ പൂര്‍ണമായും സ്വിഫ്റ്റിന്റെ വെബ്സൈറ്റിലേക്കു മാറ്റുന്നു. സ്വിഫ്റ്റിന് കീഴിലെ https://onlineksrtcswift.com എന്ന വെബ്സൈറ്റിലേക്കാണ് മാറുന്നത്.
നേരത്തെ സ്വിഫ്റ്റ് ബസുകൾക്കുള്ള ബുക്കിങ് കെ.എസ്.ആർ.ടി.സി വെബ്സൈറ്റായ ‘online.keralartc.com’ വഴി ആയിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്വിഫ്റ്റ് ബസുകൾക്ക് മാത്രമായി onlineksrtcswift.com എന്ന് വെബ്സൈറ്റ് ഏർപ്പെടുത്തി. കെ.എസ്.ആർ.ടി.സി ബസുകൾക്ക് online.keralartc.com എന്ന വെബ്സൈറ്റും. ഇതാണ് ഇപ്പോൾ സ്വിഫ്റ്റ് സൈറ്റിലേക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നത്. നവീകരിച്ച ബുക്കിങ് സംവിധാനമായതിനാല്‍ ഒന്നിലധികം ബസുകളിലെ ടിക്കറ്റുകൾ ഒരുമിച്ചെടുക്കാനുള്ള ലിങ്ക് ടിക്കറ്റ് സംവിധാനവും പുതിയ വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി തങ്ങളുടെ ദീർഘദൂര സർവീസുകൾ അവസാനിപ്പിക്കുന്നതായാണ് സൂചന. ഇതി ന്റെ ഭാഗമായിട്ടാണ് കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര ബുക്കിംഗ് സംവിധാനം സ്വിഫ്റ്റിന്റെ വെബ്സൈറ്റിലേക്കു മാറ്റുന്നത്. കെ.എസ്.ആർ.ടി.സി കെ-സിഫ്റ്റ് ആയിരിക്കും ഇനി ദീർഘദൂര സർവീസുകൾ നിയന്ത്രിക്കുക.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.