നമ്മ ബിഎംടിസി ആപ്പ് 25ന് പുറത്തിറക്കും

ബെംഗളൂരു: ബിഎംടിസിയുടെ ബസ് ട്രാക്കിങ് സംവിധാനമായ നമ്മ ബിഎംടിസി ആപ്പ് സെപ്റ്റംബർ 25ന് പുറത്തിറക്കുമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി പറഞ്ഞു. ബസുകൾ എവിടെയെത്തിയെന്ന് യാത്രക്കാർക്ക് തത്സമയം അറിയാൻ ആപ്പ് സഹായിക്കും. പുതിയ സംവിധാനമൊരുക്കുന്നതോടെ ബിഎംടിസി സർവീസുകൾ കൂടുതൽ ജനകീയവും ആധുനികവുമാകുമെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞവർഷം ഡിസംബർ ഒന്നുമുതൽ നമ്മ ബിഎംടിസി ആപ്പ് പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയിരുന്നു. എന്നാൽ ട്രാക്കിങ്ങിന് ഇതിൽ കൃത്യതയില്ലെന്ന് കണ്ടെത്തി. ഇതോടെ, ഈ വർഷം ഏപ്രിൽ 18-ന് ആപ്പിന്റെ പരിഷ്കരിച്ച പതിപ്പ് ബിഎംടിസി പുറത്തിറക്കി. എന്നിരുന്നാലും ആപ്പിന്റെ പ്രവർത്തനം കാര്യക്ഷമമായിരുന്നില്ല. ആപ്പിൽ ഒട്ടേറെ പരിഷ്കാരങ്ങൾ വരുത്തി, കൃത്യതയുറപ്പാക്കിയാണ് 25-ന് ഔദ്യോഗികമായി സംവിധാനം പുറത്തിറക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ബസുകളിലെ ജിപിഎസ് ഉപകരണത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ആപ്പിൽ നിലവിൽ 5,032 ബസുകളാണ് തത്സമയം ട്രാക്കുചെയ്യാൻ കഴിയുക. സ്വകാര്യ കമ്പനികളായ മണിപ്പാൽ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡിന്റെയും ആംനെക്സിന്റെയും സഹായത്തോടെയാണ് ട്രാക്കിങ് സംവിധാനം വികസിപ്പിച്ചതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
