ഇന്ത്യയുടെ പേര് മാറ്റുന്നതിലൂടെ ജനങ്ങൾക്ക് ഗുണമില്ല; വികസനം പ്രധാനമെന്ന് ഡി. കെ. ശിവകുമാർ

ബെംഗളൂരു: ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന തർക്കം തുടരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. രാജ്യത്തിന്റെ പേര് മാറ്റുന്നതിലൂടെ ജനങ്ങൾക്ക് പ്രത്യേക ഗുണമൊന്നുമില്ലാത്തതിനാൽ അതിലൂടെ ഒരു മാറ്റവും സംഭവിക്കില്ലെന്നും ശിവകുമാർ പറഞ്ഞു.
പേര് മാറ്റുന്നതല്ല രാജ്യത്തെ മാറ്റുന്നതാണ് പ്രധാനം. ഇന്ത്യയിൽ മാറ്റം വരണം. ജനങ്ങളുടെ ജീവിതാവസ്ഥയിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോയെന്നതാണ് പ്രധാനം. വരുമാനം, വികസനം, തൊഴിൽ എന്നിവയ്ക്കാകണം ഊന്നൽ നൽകേണ്ടതെന്നും ശിവകുമാർ പറഞ്ഞു.
വാഗ്ദാനങ്ങളാണ് ആദ്യം പാലിക്കേണ്ടത്. തൊഴിൽ നൽകൽ, പണപ്പെരുപ്പം നിയന്ത്രിക്കൽ, ബാങ്ക് അക്കൗണ്ടുകളിൽ 15 ലക്ഷം രൂപ നിക്ഷേപിക്കൽ തുടങ്ങിയവയൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ആദ്യം കേന്ദ്രം വാഗ്ദാനങ്ങൾ നടപ്പാക്കട്ടെ, ശേഷം പേരു മാറ്റമെന്ന് ശിവകുമാർ വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.