ബിജെപി – ജെഡിഎസ് സഖ്യം; കോൺഗ്രസിന്റെ ഐക്യത്തെ ബാധിക്കില്ലെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: ബിജെപി – ജെഡിഎസ് സഖ്യം കോൺഗ്രസ് ഐക്യത്തെയോ, പ്രവർത്തനങ്ങളെയോ ബാധിക്കില്ലെന്ന് വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ലോക്സഭ തിരഞ്ഞെടുപ്പിൽ വിശാല പ്രതിപക്ഷ പാർട്ടികൾക്കെതിരെ ബിജെപി – ജെഡിഎസ് സഖ്യം ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് കഴിഞ്ഞ ദിവസം മുതിർന്ന ബിജെപി നേതാവ് ബി. എസ്. യെദിയൂരപ്പ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ കോൺഗ്രസിനൊപ്പം നിൽക്കും. ബിജെപി – ജെഡിഎസ് പാർട്ടികൾ ഒരുമിച്ച് മത്സരിച്ചാലും വേറിട്ടു മത്സരിച്ചാലും അത് കോൺഗ്രസിനെ ബാധിക്കില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. കോൺഗ്രെസ്സിന്റെയും വിശാല പ്രതിപക്ഷത്തുള്ള മറ്റു പാർട്ടികളുടെയും ഐക്യത്തെ ബിജെപി ഭയക്കുന്നതായും അദ്ദേഹം ആരോപിച്ചു.
അതേസമയം ബിജെപി – ജെഡിഎസ് കൂട്ടുകെട്ട് പുതിയ കാര്യമല്ലെന്ന് കെപിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ പറഞ്ഞു. ഇരുപാർട്ടികളും അതിജീവനത്തിന് ശ്രമിക്കുന്നതിൽ തെറ്റില്ല. പക്ഷേ, ബിജെപിക്കൊപ്പം ചേരുമ്പോൾ ജെ.ഡി.എസിന്റെ ആദർശങ്ങൾ എങ്ങനെ പാലിക്കാനാവുമെന്ന് അദ്ദേഹം ചോദിച്ചു. മുമ്പ് ബിജെപിയെ വിമർശിച്ചവർ തന്നെ സീറ്റിനായി ബിജെപിക്കൊപ്പം നിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.