ബസ് ടിക്കറ്റിന്റെ പേരിൽ തർക്കം; ബസ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ഡ്രൈവർ

ബെംഗളൂരു: ബസ് ടിക്കറ്റിന്റെ പേരിൽ തർക്കമുണ്ടായതിനെ തുടർന്ന് ബസ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ഡ്രൈവർ. ഹുബ്ബള്ളിയിലാണ് സംഭവം. നഗരത്തിലെ പുതിയ ബസ് സ്‌റ്റേഷനു സമീപം ടിക്കറ്റിന്റെ പേരിൽ യാത്രക്കാരിയും കണ്ടക്ടറും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. ഒടുവിൽ പ്രശ്‌നം പരിഹരിക്കാൻ ഡ്രൈവർ ബസ് പോലീസ് സ്റ്റേഷനിലെത്തിച്ചു.
ടിക്കറ്റിനെ ചൊല്ലി വനിതാ കണ്ടക്ടറും യാത്രക്കാരിയും തമ്മിലാണ് തർക്കമുണ്ടായത്. തർക്കം രൂക്ഷമായതോടെ ബസ് ഡ്രൈവർ പ്രശ്‌നം പരിഹരിക്കാൻ ബസ് ഗോകുൽ റോഡ് പോലീസ് സ്‌റ്റേഷനിലെത്തിച്ചു. യാത്രക്കാരിയുടെയും കണ്ടക്ടറുടെയും പ്രശ്‌നം കേട്ട് പോലീസ് ഇരുവരെയും സമാധാനിപ്പിച്ച് പറഞ്ഞയച്ചു.
യാത്രക്കാരിയായ യുവതിക്ക് ശരിയായ ആധാർ കാർഡ് ഇല്ലായിരുന്നു. ഇത് കാരണം ടിക്കറ്റ് പൈസ നൽകണമെന്നും ശക്തി പദ്ധതി പ്രകാരമുള്ള സൗജന്യ യാത്ര അനുവദിക്കില്ലെന്നും കണ്ടക്ടർ പറഞ്ഞു. ഇതോടെയാണ് കണ്ടക്ടറും യുവതിയും തമ്മിൽ വാക്കേറ്റമുണ്ടായത്. സംഭവം പോലീസ് സ്റ്റേഷനിലേക്ക് എത്തിയതോടെ പോലീസ് ഇടപെട്ട് ഇവരെ വിട്ടയച്ചു. തൽക്കാലം സീറോ ടിക്കറ്റ് നൽകി, എവിടെയെങ്കിലും പോകുമ്പോൾ ആധാർ കാർഡ് എടുക്കാൻ ഒരിക്കൽ കൂടി ഉപദേശിച്ച ശേഷമാണ് പോലീസ് യുവതിയെയും കണ്ടക്ടറേയും പറഞ്ഞുവിട്ടത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.