എ.ആര്‍ റഹ്മാൻ ഷോ; ആയിരങ്ങള്‍ മുടക്കി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ പുറത്ത്, രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

എ.ആര്‍ റഹ്മാന്റെ സംഗീത പരിപാടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. ചെന്നൈയില്‍ ‘മരക്കുമോ നെഞ്ചം’ എന്ന സംഗീത പരിപാടിക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാൻ കഴിയാതെ വന്നതോടെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമിരമ്പിയത്.
ടിക്കറ്റ് എടുത്തവര്‍ക്ക് മുമ്പെ അവരുടെ സീറ്റുകള്‍ സംഘാടകരുടെ അടുപ്പക്കാര്‍ കയ്യേറിയിരുന്നു. ഇതോടെയായിരുന്നു ആരാധകര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാൻ കഴിയാതിരുന്നത്. രണ്ടായിരം രൂപയുടെ ടിക്കറ്റ് എടുത്തവര്‍ക്കടക്കം ഷോ കാണാൻ സാധിച്ചില്ല. ഞായറാഴ്ച ചെന്നൈയിലാണ് പരിപാടി നടന്നത്. പങ്കെടുക്കാൻ ആയിരക്കണക്കിന് എആര്‍ റഹ്മാൻ ആരാധകരും എത്തി. എന്നാല്‍ പലര്‍ക്കും വേദിയ്‌ക്ക് അടുത്ത് പോലും എത്താൻ കഴിഞ്ഞില്ല.
Very very bad audio systems. Couldn't hear any song or music. Too crowded, worst organisation, stampede, parking jammed, could not even return, need refund.#MarakkaveMarakathaNenjam#arrahman | #isaipuyal | #marakkumanenjam pic.twitter.com/ROHBCS5sTu
— Jay (@jp15may) September 10, 2023
രണ്ടായിരം, ആയിരം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. തിക്കലും തിരക്കിലും പെട്ട് അകത്തേക്ക് പ്രവേശിക്കാനാകാതെ നില്‍ക്കുന്ന റഹ്മാൻ ആരാധകരുടെ വീഡിയോകള്‍ അപ്പോള്‍ തന്നെ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പരിപാടി നടക്കുന്ന വേദിയിലേക്ക് പ്രവേശിക്കാനാവാതെ ആയിരക്കണക്കിന് ആളുകള്‍ കവാടത്തിന്റെ ഭാഗത്ത് തിങ്ങി നി റഞ്ഞ് നില്‍ക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ചില ആരാധകര്‍ ടിക്കറ്റ് വലിച്ചുകീ റി പ്രതിഷേധിക്കുന്ന വീഡിയോയും എക്സില്‍ വന്നിരുന്നു.
#MarakkumaNenjam yemana Kannula paathadhuku Apram marakumma nenjam… @actcevents Beyond your greed for money, at least you should have warned that elderly and little kids are not allowed. So sad to have witnessed what they went through.. @arrahman #ARRConcert @Udhaystalin pic.twitter.com/22nri6ZBDo
— Ashok Ramadass (@ashokrbp) September 10, 2023
നിരവധി ആരാധകര്‍ ആണ് ഇതിനെതിരെ വിമര്‍ശനവുമായി എക്സില്‍ എത്തിയത്. പരിപാടിയുടെ സംഘാടകര്‍ നന്നായി അല്ല പരുപാടി നടത്തിയതെന്നും തോന്നുന്നപോലെ ആണ് കാര്യങ്ങള്‍ നടന്നതെന്നും പലരും എക്സില്‍ എഴുതി. പ്രധാന ആരോപണം ഒരുക്കിയിരുന്ന സീറ്റുകളെക്കാള്‍ കൂടുതല്‍ ടിക്കറ്റ് സംഘാടകര്‍ വിറ്റുവെന്നാണ്. സ്ത്രീകള്‍ക്ക് നേരെ അതിക്രമം ഉണ്ടായതായും പരാതി ഉയരുന്നുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.