Follow the News Bengaluru channel on WhatsApp

ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ സംഭവം; രണ്ടാമത്തെ പൈലറ്റ് മരിച്ചതായി സ്ഥിരീകരിച്ചു

വ്യാഴാഴ്ച ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ടാമത്തെ പൈലറ്റ് മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. ദുബായ് അല്‍ മക്തൂം വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ബെല്‍ 212 ഹെലികോപ്റ്ററാണ് പരിശീലന പറക്കലിനിടെ ഉമ്മല്‍ഖോയിൻ തീരത്തിന് സമീപം തകര്‍ന്നത്. അപകടത്തില്‍ മറ്റൊരു പൈലറ്റിനെ മരിച്ച നിലയില്‍ നേരത്തെ കണ്ടെത്തിയിരുന്നു.

ഹെലികോപ്റ്ററില്‍ രണ്ട് ജീവനക്കാര്‍ മാത്രമേ ഉണ്ടായൊരുന്നുള്ളൂ. അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനും ഒരു ഓഫ്ഷോര്‍ റിഗിനുമിടയില്‍ പതിവു പരിശീലന പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്ന ഹെലികോപ്റ്റര്‍ ആണ് യു എ ഇ തീരത്ത് കടലില്‍ തകര്‍ന്നതെന്ന് എയ്റോഗള്‍ഫ് പ്രസ്താവനയില്‍ പറഞ്ഞു.

പൈലറ്റുമാരില്‍ ഒരാള്‍ ഈജിപ്തുകാരനും മറ്റൊരാള്‍ ദക്ഷിണാഫ്രിക്കക്കാരനുമാണ്. അധികൃതരുമായി ചേര്‍ന്ന് അവശിഷ്ടങ്ങള്‍ വീണ്ടെടുക്കുന്നതിനും അപകടത്തിന്റെ കാരണം അന്വേഷിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്നത് തുടരുകയാണ് എന്നും എയ്റോഗള്‍ഫ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.