തെറ്റായ വാർത്ത പ്രചരിപ്പിച്ചു; ആജ് തക് ചാനലിനെതിരെ നിയമനടപടിക്കൊരുങ്ങി കർണാടക സർക്കാർ

ബെംഗളൂരു: സർക്കാർ പദ്ധതി സംബന്ധിച്ച് തെറ്റായ വിവരം വാർത്തകളിലൂടെ പങ്കുവെച്ചതിന് പ്രമുഖ ചാനലായ ആജ് തകിനെതിരെ നിയമനടപടിക്കൊരുങ്ങി കർണാടക സർക്കാർ. ന്യുനപക്ഷ സമുദായത്തിൽ പെട്ടവർക്ക് വാഹനങ്ങൾ വാങ്ങാൻ മൂന്നു ലക്ഷം രൂപ വരെ സബ്സിഡി നൽകുന്ന സ്വാവലംബി സാരഥി പദ്ധതിയിൽ ഹിന്ദുക്കളെ ഉൾപ്പെടുത്തിയില്ലെന്നാണ് ചാനൽ വാർത്ത നൽകിയത്.
പദ്ധതി സംബന്ധിച്ച് ന്യൂനപക്ഷ വകുപ്പ് നൽകിയ പത്രപരസ്യം പ്രദർശിപ്പിച്ച ചാനൽ, ഹിന്ദുക്കളെ പദ്ധതിയിൽ ഉൾപ്പെടുത്താത്തത് വിവേചനമാണെന്നും ആരോപിച്ചിരുന്നു. എന്നാൽ എസ്.സി, എസ്.ടി വിഭാഗങ്ങൾക്കായി ഐരാവത എന്ന പേരിൽ ഇതേ പദ്ധതി കർണാടകയിൽ നിലവിലുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. ഇതേ കുറിച്ച് വാർത്തയിൽ പരാമർശിച്ചിരുന്നില്ല.
ഇതു സംബന്ധിച്ച് അതാത് കോർപറേഷനുകളും ടെൻഡർ ക്ഷണിച്ചതായും ഗ്രാമപഞ്ചായത്ത് വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ജൂലൈയിൽ അവതരിപ്പിച്ച ബജറ്റിൽ ന്യൂനപക്ഷ, പട്ടിക ജാതി-പട്ടിക വർഗ, പിന്നാക്ക വിഭാഗങ്ങൾക്കുള്ള സ്വാവലംബി സാരഥി പദ്ധതിക്കായി തുകയും വകയിരുത്തിയിരുന്നു.
എന്നാൽ, ന്യൂനപക്ഷ വികസന കോർപറേഷൻ നൽകിയ പത്രപരസ്യം മാത്രം കാണിച്ച ആജ് തക് അവതാരകനായ സുധീർ ചൗധരി, ഈ പദ്ധതി ഹിന്ദുക്കൾക്കുള്ളതല്ലെന്നാണ് പരാമർശിച്ചത്. ഇത് തെറ്റാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.