സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള ജില്ലാ, താലൂക്ക് സർക്കാർ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ. എല്ലാ സർക്കാർ ഉദ്യോഗസ്ഥരും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുപകരം അതാത് ഓഫീസുകളിൽ നിന്ന് ജോലി ചെയ്യേണ്ടത് നിർബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നോ മന്ത്രിമാരിൽ നിന്നോ എംഎൽഎമാരിൽ നിന്നോ വരുന്ന അപേക്ഷകൾക്ക് പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്നും, സാധാരണക്കാരനാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം നിർദേശിച്ചു. ഫോൺ കോളുകളോട് ഉദ്യോഗസ്ഥർ ശരിയായ രീതിയിൽ പ്രതികരിക്കുന്നില്ലെന്ന് പൊതുജനങ്ങളിൽ നിന്നും പരാതിയുണ്ട്. അതേസമയം ശുപാർശ കോളുകളിൽ ഉദ്യോഗസ്ഥർ അതിവേഗം നടപടിയെടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് ശരിയായ പ്രവണതയല്ല. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വരൾച്ചയ്ക്ക് സമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ സ്വകാര്യ പണമിടപാടുകാരെ നിരീക്ഷിക്കണമെന്നും ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി നിർദേശിച്ചു. സ്വകാര്യ വായ്പക്കാരും ബാങ്കുകളും കർഷകരെ ദ്രോഹിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.