കാവേരി രക്ഷണ യാത്ര നടത്താനൊരുങ്ങി ബിജെപി

ബെംഗളൂരു: കാവേരി നദിയിൽ നിന്നും തമിഴ്‌നാടിന് കർണാടക സർക്കാർ ജലം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് കാവേരി സംരക്ഷണ യാത്ര നടത്താനൊരുങ്ങി ബിജെപി. ജലം തമിഴ്നാടിന് നൽകുകയാണെങ്കിൽ കാവേരി നദീതടത്തിലെ ഓരോ കർഷകനും ഏക്കറിന് 25,000 രൂപ വീതം സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബസവരാജ് ബൊമ്മൈ പറഞ്ഞു.
കാവേരി വിഷയത്തിൽ സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച ബൊമ്മൈ, കാവേരി നദീജല മാനേജ്മെന്റ് ജൂൺ മാസത്തിൽ തന്നെ നടക്കേണ്ടതായിരുന്നുവെന്നും ഒരു ശതമാനം ജലം പോലും തമിഴ്നാടിന് നൽകാൻ അനുവദിക്കില്ലെന്നും പറഞ്ഞു. കാവേരി നദീതടത്തിലെ നിലവിലെ സാഹചര്യം സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ കർണാടക സർക്കാർ പരാജയപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. ഈ വിഷയത്തിൽ കേന്ദ്രത്തിന് കത്തയക്കുമെന്നും ഉന്നതതല ഇടപെടൽ ആവശ്യപ്പെടുമെന്നും ബൊമ്മൈ കൂട്ടിച്ചേർത്തു. നിലവിൽ കാവേരി നദീജല തർക്കം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.