Follow News Bengaluru on Google news

കുരങ്ങൻ കൊക്കയിലേക്ക് എറിഞ്ഞ ഐഫോൺ തിരിച്ചെടുത്ത് അഗ്നിരക്ഷാ സേന

കുരങ്ങ് കൊക്കയിലേക്ക് വലിച്ചെറിഞ്ഞ വിനോദ സഞ്ചാരിയുടെ ഐഫോൺ വീണ്ടെടുത്ത് നൽകി അഗ്നിരക്ഷാ സേന. കോഴിക്കോട് നിന്നും വയനാട് കാണാനെത്തിയ ജാസിമിന്റെ 75,000 രൂപ വില വരുന്ന ഐഫോൺ ആണ് വികൃതിയായ കുരങ്ങ് ചുരം വ്യൂ പോയിന്റിന് താഴെ നിന്നും കൊക്കയിലേക്ക് എറിഞ്ഞത്.

ജീപ്പിലെത്തിയ സഞ്ചാരികൾ വ്യൂ പോയിന്റ് കാണാൻ ഇറങ്ങിയ സമയത്താണ് കുരങ്ങന്മാർ ജീപ്പിൽ വെച്ചിരുന്ന ഐഫോൺ കൈക്കലാക്കിയത്. തുടർന്ന് കൊക്കയിലേക്ക് എറിയുകയായിരുന്നു. ഫോൺ എടുക്കാൻ മറ്റ് മാർ​ഗമില്ലാതെ വന്നതോടെയാണ് ജാസിം കൽപ്പറ്റ ഫയർഫോഴ്‌സിനെ വിളിച്ചത്. ഉടൻ തന്നെ ഫയർഫോഴ്‌സ് എത്തി സ്ഥലം പരിശോധിച്ചു.

റോപ്പ് കെട്ടി താഴെയിറങ്ങിയാണ് അഗ്നിരക്ഷാ സേന ഫോൺ വീണ്ടെടുത്തത്. അരമണിക്കോറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് താഴെയിറങ്ങി ഫോണ്‍ എടുക്കാനായത്. ഫോണിന് മറ്റ് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അ​ഗ്നിരക്ഷാ സേന അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.