ഡയമണ്ട് ലീഗ് ഫൈനലിന് തയ്യാറെടുത്ത് നീരജ് ചോപ്ര

ഒളിംപിക് ലോകചാമ്പ്യൻ നീരജ് ചോപ്ര വീണ്ടും ചരിത്രം കുറിക്കാൻ ഇറങ്ങുന്നു. നാളെ പുലർച്ചെ ഇന്ത്യൻ സമയം 12.50നാണ് നീരജിന്റെ മത്സരം. ഡയമണ്ട് ലീഗ് ഫൈനലിനാണ് താരമിറങ്ങുന്നത്. ഡയമണ്ട് ലീഗ് ചാമ്പ്യൻഷിപ്പ് നിലനിർത്തുകയാണ് നീരജിന്റെ ലക്ഷ്യം. കഴിഞ്ഞകൊല്ലം സൂറിച്ചിൽ നടന്ന ഡയമണ്ട് ലീഗ് ഫൈനലിൽ 88.44 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞാണ് നീരജ് ചാമ്പ്യനായത്.
ഏഷ്യൻ ഗെയിംസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഡയമണ്ട് ലീഗ് വിജയിച്ച് ആത്മവിശ്വാസം ഉയർത്തുകയാണ് നീരജിന്റെ ലക്ഷ്യം. സീസണിൽ മികച്ച ഫോമിലുള്ള നീരജിന് ഡയമണ്ട് ലീഗ് ചാമ്പ്യൻഷിപ്പ് നിലനിർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. സീസണിൽ ലുസൈൽ ഡയമണ്ട് ലീഗിലും ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും നീരജ് സ്വർണം നേടിയിരുന്നു. പിന്നാലെ നടന്ന സൂറിച്ച് ഡയമണ്ട് ലീഗിൽ നീരജ് വെള്ളിയും സ്വന്തമാക്കി.
നീരജിന്റെ പ്രധാന എതിരാളി പാകിസ്താൻ താരമായ അർഷാദ് നദീം ഡയമണ്ട് ലീഗ് ഫൈനലിൽ മത്സരിക്കുന്നില്ല. ഏഷ്യൻ ഗെയിംസിൽ നീരജിന് കടുത്ത വെല്ലുവിളി ഉയർത്തുവാനാണ് നദീം ഡയമണ്ട് ലീഗ് ഒഴിവാക്കിയത്. മലയാളി ലോങ്ജംപ് താരം മുരളി ശ്രീശങ്കർ, സ്റ്റീപ്പിൾചേസ് താരം അവിനാഷ് സാബ്‌ലെ എന്നിവരും ഡയമണ്ട് ലീഗ് ഫൈനലിൽ മത്സരിക്കുന്നില്ല. ഏഷ്യൻ ഗെയിംസിന് മികച്ച തയ്യാറെടുപ്പ് നടത്തുകയാണ് ഇരുവരുടെയും ലക്ഷ്യം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.