Follow the News Bengaluru channel on WhatsApp

ബംഗ്ലാദേശിൽ നിന്നും വ്യാജ കറൻസി കടത്തിയ യുവതിക്ക് ആറ് വർഷം തടവ്

ബെംഗളൂരു: ബംഗ്ലാദേശിൽ നിന്നും വ്യാജ കറൻസി കടത്തിയ കേസിൽ യുവതിക്ക് ആറ് വർഷം തടവ് വിധിച്ച് ബെംഗളൂരുവിലെ എൻഐഎ കോടതി. 20,000 രൂപ പിഴയടയ്ക്കാനും കോടതി വിധിച്ചു. കേസിലെ ആറാംപ്രതി വനിത എന്ന തങ്കത്തിനെയാണ് ശിക്ഷിച്ചത്. ബംഗ്ലാദേശിൽ നിന്നും കർണാടകയിലേക്ക് വ്യാജ കറൻസി കടത്തിയ കേസിൽ മറ്റ് അഞ്ച് പേർക്കെതിരെ കോടതി നേരത്തെ ശിക്ഷാവിധി പുറപ്പെടുവിച്ചിരുന്നു.

2018-ലാണ് രണ്ടരലക്ഷം രൂപ മൂല്യമുള്ള വ്യാജകറൻസികളുമായി വനിതയെ എൻഐഎയും കർണാടക പോലീസും ചേർന്ന് പിടികൂടിയത്. യുവതിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 4.34 ലക്ഷം രൂപ മൂല്യമുള്ള വ്യാജകറൻസികളുമായി അബ്ദുൾഖാദർ, മുഹമ്മദ് സജ്ജാദ് അലി എന്ന ചാച്ചു, മാസ്റ്റർ എന്ന എം.ജി. രാജു എന്നിവരും അറസ്റ്റിലായി. സംഭവത്തിന്‌ പിന്നിൽ വലിയ റാക്കറ്റ് ഉൾപ്പെട്ടതായി മനസിലാക്കിയതോടെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കേസ് ഏറ്റെടുക്കുകയായിരുന്നു.

അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിൽ വ്യാജകറൻസി റാക്കറ്റ് പ്രവർത്തിച്ചുവന്നതായും ഇത് വ്യാപകമായി ബെംഗളൂരുവിൽ വിതരണം ചെയ്തതായും എൻഐഎ പിന്നീട് കണ്ടെത്തി. കേസിൽ അബ്ദുൾഖാദറിനെയും മുഹമ്മദ് സജ്ജാദ് അലിയെയും എം.ജി. രാജുവിനെയും ആറുവർഷം തടവിന് കോടതി ശിക്ഷിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.