കാവേരി നദീജല തർക്കം; തമിഴ്നാടിന് ജലം തുറന്നുനൽകി കർണാടക

ബെംഗളൂരു: തമിഴ്നാടിന് അടുത്ത 15 ദിവസത്തേക്ക് കെഎസ്ആർ അണക്കെട്ടിൽ നിന്നും ജലം തുറന്നുനൽകി കർണാടക സർക്കാർ. അയ്യായിരം ക്യുസെക്‌സ് വെള്ളമാണ് തമിഴ്‌നാടിന് തുറന്നുകൊടുക്കുന്നത്.
തിങ്കളാഴ്‌ച രാത്രിയോടെയാണ് വെള്ളം തുറന്നുവിടാൻ തുടങ്ങിയതെന്ന്. അടുത്ത 15 ദിവസത്തേക്ക് 5000 ക്യുസെക്‌സ് ജലം വിതരണം തമിഴ്നാടിന് തുടരാൻ കർണാടകയോട് ആവശ്യപ്പെട്ട കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (സിഡബ്ല്യുഎംഎ) ഉത്തരവിനെ തുടർന്നാണ് തീരുമാനം.
തിങ്കളാഴ്ച ബെംഗളൂരുവിൽ ചേർന്ന സിഡബ്ല്യുഎംഎ യോഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് തീരുമാനം അറിയിച്ചത്. അടുത്ത 15 ദിവസത്തേക്ക് 12,500 ക്യുസെക്‌സ് ജലം വിട്ടുനൽകണമെന്നായിരുന്നു തമിഴ്‌നാട് സർക്കാരിന്റെ ആവശ്യം. എന്നാൽ നിലവിൽ കർണാടകയുടെ സ്ഥിതി കണക്കിലെടുത്ത് 5000 ക്യുസെക്‌സ് ജലം മാത്രമേ നൽകുള്ളുവെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
സിഡബ്ല്യുഎംഎയുടെ അടുത്ത യോഗം സെപ്റ്റംബർ 26ന് നടക്കും. കർണാടകയുടെ ചില ഭാഗങ്ങളിൽ വരൾച്ച രൂക്ഷമായതിനാൽ തമിഴ്‌നാടിന് വെള്ളം നൽകുന്നത് നേരത്തെ സംസ്ഥാന സർക്കാർ നിരസിച്ചിരുന്നു. എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുനൽകാനുള്ള കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (സിഡബ്ല്യുഎംഎ) നിർദേശങ്ങൾ അനുസരിക്കുന്ന സംസ്ഥാന സർക്കാരിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മാണ്ഡ്യയിലെ കർഷകർ പ്രതിഷേധം ആരംഭിച്ചു. പ്രതിപക്ഷ പാർട്ടികളും കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.