പ്രജ്വൽ രേവണ്ണയെ അയോഗ്യനാക്കിയ ഉത്തരവ് സ്റ്റേ ചെയ്തു

ജെഡിഎസിന്റെ ഏക എംപിയായിരുന്ന പ്രജ്വൽ രേവണ്ണയെ അയോഗ്യനാക്കിയ കർണാടക ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. തെറ്റായ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം ഫയൽചെയ്തെന്ന് ചൂണ്ടികാട്ടിയാണ് എം.പി. പ്രജ്വൽ രേവണ്ണയെ അയോഗ്യനാക്കിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
പാർലമെന്റംഗം എന്നനിലയിലുള്ള അലവൻസുകൾ രേവണ്ണ സ്വീകരിക്കരുതെന്നും അതേസമയം, സഭയിൽ നടക്കുന്ന വോട്ടെടുപ്പിലും മറ്റു കമ്മിറ്റികളിലും പങ്കെടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മറ്റെന്തെങ്കിലും നിർദേശം വരുന്നതുവരെ അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും രേവണ്ണയ്ക്ക് തടസ്സമില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രജ്വൽ രേവണ്ണയോട് മത്സരിച്ച് പരാജയപ്പെട്ട എ. മഞ്ജു ഉൾപ്പെടെയുള്ളവരുടെ തിരഞ്ഞെടുപ്പ് ഹർജികൾ പരിഗണിച്ചാണ് കർണാടക ഹൈക്കോടതി പ്രജ്വലിനെ അയോഗ്യനാക്കി ഉത്തരവിറക്കിയത്. പ്രജ്വലിനെ സഹായിച്ചതിന് പിതാവ് എച്ച്.ഡി. രേവണ്ണയ്ക്കും കോടതി നോട്ടീസയച്ചിരുന്നു.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹാസനിൽനിന്ന് മത്സരിക്കുമ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷനു മുമ്പാകെ തെറ്റായ വിവരം നൽകിയെന്നുകാട്ടിയായിരുന്നു പരാതി. പിന്നീട് ഈ പരാതി ഹൈക്കോടതി ശരിവെക്കുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.