ബിജെപിയുടെ സ്ഥാനാര്‍ഥിത്വത്തിന്റെ പേരില്‍ തട്ടിപ്പ്; 76 ലക്ഷം രൂപ പിടികൂടി

ബെംഗളൂരു: ബിജെപി സ്ഥാനാർഥിത്വം വാഗ്ദാനം ചെയ്ത് അഞ്ചുകോടി രൂപ തട്ടിയെടുത്ത കേസിൽ പ്രതിയായ മഠാധിപതിയിൽ നിന്ന് അന്വേഷണ സംഘം 76 ലക്ഷം രൂപ പിടികൂടി. കേസിലെ മൂന്നാം പ്രതിയായ അഭിനവ ഹലശ്രീ സ്വാമിയുടെ വിജയനഗരയിലെ മഠത്തിൽ നിന്നാണ് തുക പിടികൂടിയത്. മഠത്തിൽനിന്ന് 56 ലക്ഷം രൂപയും ഇയാളുടെ സഹായിയില്‍ നിന്ന് 20 ലക്ഷം രൂപയുമാണ് കേസന്വേഷിക്കുന്ന ബെംഗളൂരു സി.സി.ബി സംഘം പിടിച്ചെടുത്തത്. മഠാധിപതിക്ക് തട്ടിപ്പിലൂടെ ലഭിച്ച പണത്തിൻ്റെ ഭാഗമാണ് പിടിച്ചെടുത്ത തുകയെന്നാണ് സൂചന.
കേസിൽ ഒളിവിലായിരുന്ന അഭിനവ ഹലശ്രീ സ്വാമിയെ ഒഡിഷയിൽ നിന്നാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്.
വ്യവസായിയായ ഗോവിന്ദ് ബാബു പൂജാരി നൽകിയ കേസിലാണ് അറസ്റ്റ്. കേസിലെ മുഖ്യപ്രതിയായ സംഘപരിവാർ പ്രവർത്തക ചൈത്ര കുന്ദാപുര നേരത്തെ അറസ്റ്റിലായിരുന്നു. ഉഡുപ്പി ബൈന്ദൂരു മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാമെന്ന് പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയത്. ചൈത്ര പരിചയപ്പെടുത്തിയതനുസരിച്ച് ഹലശ്രീ സ്വാമിയ്ക്ക് താന്‍ ഒന്നര കോടി രൂപ കൊടുത്തതായാണ് ഗോവിന്ദ് ബാബു പൂജാരിയുടെ മൊഴി. കേസിൽ ഇരുവരേയും ചോദ്യം ചെയ്യൽ തുടരുകയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
