സാമൂഹ്യസേവനം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നവരാണ് മലയാളികള്‍-നസീര്‍ അഹമ്മദ് എം.എല്‍.സി

ബെംഗളൂരു: സാമൂഹ്യ സേവനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നവരാണ് മലയാളി സമൂഹമെന്ന് കര്‍ണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ നസീര്‍ അഹമ്മദ് എം.എല്‍.സി. ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ സംഘടിപ്പിച്ച മാസാന്ത പാലിയേറ്റീവ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലിയേറ്റീവ് കെയറിന്റെ കേരള മാതൃകകള്‍ കര്‍ണാടകയിലും പിന്തുടരണം. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഏകാന്ത ജീവിതം നയിക്കുന്നവരും, നിത്യരോഗത്തിന്റെ പിടിയിലമര്‍ന്നവര്‍ക്കും ആശ്വാസം പകരുന്നതാണ് ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍. ഭാവിയില്‍ സര്‍ക്കാരും ഈ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഐകഎംസിസി ബെംഗളൂരു പ്രസിഡണ്ട് ടി.ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. വനിത ലീഗ് കേരള സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഹിന നിയാസി, എഐകെഎംസിസി ഭാരവാഹികളായ നാസര്‍ നീലസാന്ദ്ര, റഷീദ് മൗലവി, റഹീം ചാവശ്ശേരി അബ്ദുല്ല മാവള്ളി, സിദ്ദീഖ് തങ്ങള്‍, വി.കെ നാസര്‍ ഹാജി എന്നിവര്‍ സംബന്ധിച്ചു. എം.കെ നൗഷാദ് സ്വാഗതവും ഡോ. എം.എ അമീറലി നന്ദിയും പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.