Follow News Bengaluru on Google news

വരൾച്ച; കേന്ദ്ര സംഘം ഇന്ന് കർണാടക സന്ദർശിക്കും

ബെംഗളൂരു: സംസ്ഥാനത്തെ വരൾച്ചബാധിതപ്രദേശങ്ങൾ ഇന്ന് കേന്ദ്രസംഘം സന്ദർശിക്കും. സംസ്ഥാനത്ത് വരൾച്ച അതിരൂക്ഷമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി റിപ്പോർട്ട്‌ തയ്യാറാക്കാനാണ് കേന്ദ്രസംഘം എത്തുന്നത്.

രാവിലെ ബെംഗളൂരുവിലെത്തുന്ന സംഘം അടുത്ത അഞ്ചുദിവസങ്ങളിൽ വരൾച്ചബാധിതജില്ലകൾ സന്ദർശിക്കുമെന്നാണ് വിവരം. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും സംഘം കൂടിക്കാഴ്ച നടത്തും. വിജയപുര, ബെളഗാവി, ബാഗൽകോട്ട്, ധാർവാഡ്, ചിത്രദുർഗ, ഹാവേരി, ഗദക്, കൊപ്പാൾ, വിജയപുര, ചിക്കബെല്ലാപുര, തുമകൂരു, ദാവൻഗെരെ എന്നീ ജില്ലകളാണ് കേന്ദ്രസംഘം സന്ദർശിക്കുക. മഴ ലഭിക്കാത്തതിനെത്തുടർന്ന് വലിയതോതിൽ കൃഷിനാശമുണ്ടായ ജില്ലകളാണിത്.

പ്രദേശത്തെ കർഷകരിൽ നിന്ന് സംഘം നേരിട്ട് വിവരങ്ങൾ ശേഖരിക്കും. അതാത് ജില്ലാപഞ്ചായത്തുകളോട് വരൾച്ച സംബന്ധിച്ച രേഖകൾ തയ്യാറാക്കാൻ സംസ്ഥാനസർക്കാർ നേരത്തേ നിർദേശം നൽകിയിരുന്നു. കേന്ദ്രത്തിൽനിന്ന് 4000 കോടിയുടെ അടിയന്തരസഹായം ലഭിക്കണമെന്നതാണ് സംസ്ഥാനത്തിന്റെ ആവശ്യം. എന്നാണ് സംഘം സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കേന്ദ്രം ഫണ്ട് അനുവദിക്കുക. കേന്ദ്രസഹായം ലഭ്യമായശേഷം ഈ തുക കടക്കെണിലായ കർഷകർക്ക് വിതരണംചെയ്യും. നേരത്തേ 195 താലൂക്കുകളെ സംസ്ഥാന സർക്കാർ വരൾച്ചബാധിതപ്രദേശമായി പ്രഖ്യാപിച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.