കടുവ സംരക്ഷണ കേന്ദ്രങ്ങൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തും

ബെംഗളൂരു: സംസ്ഥാനത്തെ കടുവ സംരക്ഷണ കേന്ദ്രങ്ങൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്താനൊരുങ്ങി സർക്കാർ. ബന്ദിപ്പൂർ, നാഗർഹോള അടക്കമുള്ള കടുവാ സങ്കേതങ്ങൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയും ക്ഷേമവും വർദ്ധിപ്പിക്കുന്നതിനായാണ് പദ്ധതിയെന്ന് വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ പറഞ്ഞു. വനം വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. വന്യജീവി ഏറ്റുമുട്ടലുകൾ ഉൾപ്പെടെയുള്ള അപകടങ്ങളിൽ ജീവൻ നഷ്ടപെടുന്ന വിനോദസഞ്ചാരികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപയുടെ ഇൻഷുറൻസ് തുക നൽകുമെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ നടത്തിപ്പിന് അംഗീകാരം നൽകികൊണ്ട് ജൂൺ 22ന് സംസ്ഥാനത്തെ അഞ്ച് കടുവാ സങ്കേതങ്ങളുടെയും ഡയറക്ടർമാർക്ക് പിസിസിഎഫ് (വന്യജീവി) ജി. കുമാർ പുഷ്കർ നിർദേശം നൽകിയിരുന്നു. വനത്തിനുള്ളിൽ എന്തെങ്കിലും ജീവഹാനി സംഭവിച്ചാൽ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതാണ് പുതിയ പദ്ധതിയെന്ന് നാഗർഹോള ടൈഗർ റിസർവ് ഡയറക്ടർ ഹർഷകുമാർ ചിക്കനരഗുണ്ട പറഞ്ഞു. കടുവാ സങ്കേതങ്ങൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കായി ഇൻഷുറൻസ് പദ്ധതി ഉടൻ ലഭ്യമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.