Follow the News Bengaluru channel on WhatsApp

കർണാടകയില്‍ വാഹനാപകടത്തിൽ ഏഴുമരണം

ബെംഗളൂരു: കര്‍ണാടക വിജയനഗരയില്‍ വാഹനാപകടത്തില്‍ മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമടക്കം ഏഴ് പേര്‍ മരിച്ചു. ഹോസ്‌പേട്ട ദേശീയ പാതയില്‍ ഗുണ്ടവനത്തിന് സമീപം തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. കാറില്‍ ട്രക്കും പിന്നില്‍ വന്ന മറ്റൊരു ലോറിയും ഇടിച്ചാണ് അപകടം.

ചിത്രദുര്‍ഗയില്‍ നിന്ന് ഹോസ്‌പേട്ടിലേക്ക് വരികയായിരുന്ന ട്രക്ക് സ്റ്റിയറിംഗ് വീല്‍ ഒടിഞ്ഞ് എതിര്‍വശത്തെ റോഡിലൂടെ പാഞ്ഞുകയറുകയും ഹരപ്പനഹള്ളിയില്‍ നിന്ന് ഹോസ്‌പേട്ടിലേക്ക് വരുകയായിരുന്ന എസ്യുവി കാറിലേക്ക് കൂട്ടിയിടിക്കുകയുമായിരുന്നു. പിന്നാലെ വന്ന ടിപ്പര്‍ ലോറിയും ഇതേ കാറുമായി കൂട്ടിയിടിച്ചത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.

കാര്‍ യാത്രക്കാരായ ഹോസ്‌പേട്ട് ഉക്കടകേരി സ്വദേശികളാണ് മരിച്ചത്. ഹര്‍പ്പനഹള്ളി താലൂക്കിലെ കൂലാള്ളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തിരിച്ചുവരുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പെട്ടത്. അപകടത്തില്‍ രണ്ട് ലോറികളിലെയും ഡ്രൈവര്‍മാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ഹോസ്‌പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.