കൂത്തുപറമ്പിൽ ഓട്ടോയ്ക്ക് തീപിടിച്ച് രണ്ട് പേർ മരിച്ചു

കണ്ണൂര്‍: കൂത്തുപറമ്പ് ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന രണ്ടുപേർ വെന്തുമരിച്ചു. പാനൂരിനടുത്ത് പാറാട് സ്വദേശിയായ ഓട്ടോ ഡ്രൈവർ അഭിലാഷ്, സുഹൃത്ത് സജീഷ് എന്നിവരാണ് മരിച്ചത്. പാറാട്ടെ മത്സ്യ വ്യാപാരി പരേതനായ കണ്ണന്റെ മകനാണ് അഭിലാഷ്. ആറാംമൈലിലെ സഹോദരിയുടെ വീട്ടിലേക്ക് പോയതാണെന്നാണ് സൂചന. 8 മാസം മുമ്പാണ് പുതിയ സിഎൻജി ഓട്ടോറിക്ഷ വാങ്ങിയത്. ജാൻസിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. പരേതനായ കുമാരൻ്റെയും, ജാനുവിൻ്റെയും മകനാണ് സജീഷ്. ആറാം മൈല്‍ മൈതാനപ്പള്ളിയില്‍ ഇന്ന് രാത്രി ഒമ്പതുമണിയോടെയായിരുന്നു ദാരുണ അപകടം.
ബസ്സുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷ മറിയുകയും തുടർന്ന് തീ പിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. പ്രദേശവാസികൾക്ക് രക്ഷാപ്രവർത്തനം നടത്താൻ സാധിക്കുന്നതിന് മുമ്പ് തീ പിടിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. സംഭവത്തിന് ശേഷം പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു. രണ്ടു പേരുടേയും മൃതദേഹം തലശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.