Follow News Bengaluru on Google news

എൻഡിഎ – ജെഡിഎസ് സഖ്യം; അതൃപ്തി അറിയിച്ച് കർണാടക മുൻ മുഖ്യമന്ത്രി

ബെംഗളൂരു: ജനതാദളുമായി സഖ്യത്തിലെത്താനുള്ള ബിജെപി ഹൈക്കമാൻഡ് തീരുമാനത്തെ ചോദ്യം ചെയ്ത് കർണാടക മുൻ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ. മൈസൂരു പ്രദേശത്തെ പാർട്ടിയുടെ ശക്തികേന്ദ്രത്തെ തകർക്കുന്നതാണ് പുതിയ തീരുമാനമെന്നും, ഇരു പാർട്ടികളുടെയും പ്രാദേശിക പ്രവർത്തകർ സഖ്യത്തെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സഖ്യത്തിന്‍റെ സീറ്റ് വിഭജനത്തെ കുറിച്ച് അന്തിമ തീരുമാനമായിട്ടില്ലെങ്കിലും മാണ്ഡ്യ, ഹാസൻ, ചിക്കബല്ലാപുര പ്രദേശങ്ങളിൽ ജെഡിഎസ് മത്സരിക്കുമെന്നാണ് നിലവിലുള്ള സൂചന. സംസ്ഥാനത്തെ ഒരു നേതാക്കളുമായും സീറ്റ് വിഭജനവിഷയത്തിൽ കേന്ദ്ര നേതൃത്വം ചർച്ച നടത്തിയിട്ടില്ല. പാർട്ടിയുടെ താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് വിഷയത്തിൽ വ്യക്തമായ മാർഗനിർദേശങ്ങൾ നൽകാതെ ജെഡിഎസുമായുള്ള സഖ്യം സാധ്യമല്ലെന്നും ഗൗഡ പറഞ്ഞു.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും ജെ.ഡി.എസും തമ്മിൽ നടന്ന സമാന സഖ്യം പരാജയപ്പെട്ടിരുന്നു. ഇതോടെ കർണാടകയിൽ 28ൽ 25 സീറ്റുകളും ബിജെപി നേടുകയും ചെയ്തു. എന്നാൽ മെയ് 10ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അധികാരം നഷ്ടമാകുകയും ജെഡിഎസിന്‍റെ വോട്ട് വിഹിതം അഞ്ച് ശതമാനം കുറഞ്ഞ് 13 ശതമാനത്തിലേക്കെത്തുകയും ചെയ്തിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.